Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2025 11:33 PM IST Updated On
date_range 27 Nov 2025 11:33 PM ISTമലയാളി വനിതാ ടി.ടി.ഇയെ ആക്രമിച്ചു; അസം സ്വദേശി അറസ്റ്റിൽ
text_fieldsbookmark_border
camera_altപ്രതീകാത്മക ചിത്രം
Listen to this Article
ചെന്നൈ: മലയാളി വനിതാ ടിക്കറ്റ് പരിശോധകയെ (ടി.ടി.ഇ) ആക്രമിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ. ജോലി തേടി ചെന്നൈയിലെത്തിയ അസം കരിംഗഞ്ച് സ്വദേശി അബ്ദുൽ റഹ്മാനാണ് (27) പ്രതി. പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന നടത്തുകയായിരുന്ന തൃപ്പൂണിത്തുറ സ്വദേശിനി ശാരദ നാരായണയാണ് ആക്രമണത്തിനിരയായത്.
ടിക്കെറ്റടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് അക്രമിയെ പ്രകോപിപ്പിച്ചത്. ശാരദയെ തള്ളിയിട്ട് ഇയാൾ മുഖത്ത് മാന്തുകയും വസ്ത്രം കീറുകയും ചെയ്തു. അതിനിടെ, മറ്റു രണ്ട് റെയിൽവേ ജീവനക്കാർ ഓടിയെത്തിയാണ് രക്ഷിച്ചത്. സ്റ്റേഷനിലെ യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് പ്രതിയെ പിടികൂടി പെരമ്പൂർ റെയിൽവേ പൊലീസിന് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

