Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകളമശ്ശേരി ബോംബാക്രമണം:...

കളമശ്ശേരി ബോംബാക്രമണം: അമ്മക്കും സഹോദരിക്കും പിന്നാലെ പ്രവീണും, മരണം ആറായി

text_fields
bookmark_border
Kalamassery blast
cancel

കൊച്ചി: കളമശ്ശേരി ബോംബാക്രമണത്തിൽ മരണം ആറായി. ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണാണ് അവസാനം മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇവരുടെ കു​ടുംബത്തിലെ മരണം മൂന്നായി. പ്രവീണിന്റെ അമ്മയും സഹോദരിയും നേരത്തെ മരിച്ചിരുന്നു. പ്രവീണിന്റെ സഹോദരി 12കാരി ലിബിന ബോംബാക്രമണം നടന്ന ദിവസം തന്നെ ​കൊല്ലപ്പെട്ടിരുന്നു. ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. മാതാവ് സാലി പ്രദീപന്‍ കഴിഞ്ഞ 11നാണ് മരിച്ചത്. എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

കളമശ്ശേരി ബോംബാക്രമണത്തിന്റെ നിർണായക തെളിവുകളാണ് പ്രതി മാർട്ടിന്റെ വാഹനത്തിൽനിന്ന് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെടുത്തത്. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളാണ് കണ്ടെത്തിയത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKalamassery Blast
Next Story