പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് കഠിനതടവ്
text_fieldsസുജിത്ത്
കൊല്ലം: പതിനാറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ കൊല്ലം ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് (പോക്സോ) കോടതി പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. വെളിയം കോളനി സുജിത്ത് ഭവനിൽ സുജിത്തി (27) നെയാണ് ശിക്ഷിച്ചത്. പ്രേമം നടിച്ച് വശീകരിച്ച് അതിജീവിതയെ പ്രതി ബന്ധുവീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ, പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചാത്തന്നൂർ പൊലീസ് അന്വേഷിച്ച കേസിൽ കൊല്ലം ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷൻ ഭാഗത്തുനിന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സോജാ തുളസീധരൻ, അഡ്വ. അഞ്ജിത രാജ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

