Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപി.എസ്.സി പരീക്ഷയിലെ...

പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടം: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടം: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
cancel

നേമം: പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ട കേസിലെ സഹോദരങ്ങളായ രണ്ട് പ്രതികളെയും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം.

നേമം സ്വദേശികളായ അമൽജിത്ത്, അഖിൽ ജിത്ത് എന്നിവർ വെള്ളിയാഴ്ച വൈകീട്ടാണ് എ.സി.ജെ.എം കോടതിയിൽ കീഴടങ്ങിയത്. സഹോദരങ്ങളായ ഇരുവരെയും കോടതി ഈ മാസം 22 വരെ റിമാൻഡ് ചെയ്തിരുന്നു. പി.എസ്.സി വിജിലൻസ് വിഭാഗം ബയോമെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർഥി ഹാളിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. അമൽ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. മതിൽ ചാടിപ്പോയ ആളെ ബൈക്കിൽ കാത്തുനിന്നയാൾ രക്ഷപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC examimpersonation case
News Summary - Impersonation in PSC exam: The accused were released into police custody
Next Story