73 ലക്ഷം രൂപയുടെ ഹൈഡ്രോ കഞ്ചാവ് കടത്തിയ മലയാളി യുവാവ് അറസ്റ്റിൽ
text_fieldsമംഗളൂരു: കാറിൽ കടത്തുകയായിരുന്ന ഹൈഡ്രോ കഞ്ചാവുമായി മലയാളി യുവാവിനെ മുൽക്കിക്ക് സമീപം ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കന്തലാട് സ്വദേശി പി.കെ. ഷമീറാണ് അറസ്റ്റിലായത്.
73 ലക്ഷം രൂപ വിലമതിക്കുന്ന ഹൈഡ്രോ കഞ്ചാവ് പിടിച്ചെടുത്തു. മൊബൈൽ ഫോണും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗോവയിൽനിന്ന് മംഗളൂരുവിലേക്കും കേരളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കും എത്തിക്കാനാണ് ഷമീർ മയക്കുമരുന്ന് കടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
മുൽക്കി ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള ബാപ്പനാടിന് സമീപം സിസിബി പൊലീസ് വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിദേശത്തുനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി സിസിബി പൊലീസ് വ്യക്തമാക്കി.
സിസിബി അന്വേഷണ സംഘത്തിൽ എ.സി.പി മനോജ് കുമാർ നായക്കിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എച്ച്.എം. ശ്യാംസുന്ദർ, സബ് ഇൻസ്പെക്ടർ ശരണപ്പ ഭണ്ഡാരി, മറ്റു പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.