Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുള്ളൻപന്നിയെ...

മുള്ളൻപന്നിയെ വേട്ടയാടി; തോക്കുമായി പ്രതി അറസ്റ്റിൽ

text_fields
bookmark_border
മുള്ളൻപന്നിയെ വേട്ടയാടി; തോക്കുമായി പ്രതി അറസ്റ്റിൽ
cancel
camera_alt

പിടിച്ചെടുത്ത തോക്ക്, ഇൻസെറ്റിൽ പ്രതി സോയി മാത്യു

കുമളി: മുള്ളൻപന്നിയെ വേട്ടയാടിയശേഷം ഇതുമായി ഇരുചക്ര വാഹനത്തിൽ വന്ന പ്രതിയെ വനപാലകർ വഴിയിൽ കാത്തുനിന്ന് പിടികൂടി.വണ്ടിപ്പെരിയാർ, വാളാർഡി, തെങ്ങന കുന്നേൽ സോയി മാത്യുവാണ് (48) പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് കൊല്ലപ്പെട്ട മുള്ളൻപന്നി, നാടൻ തോക്ക്, 80 തിരകൾ, മറ്റ് ആയുധങ്ങൾ എന്നിവ കുമളി ചെല്ലാർകോവിൽ സെക്ഷൻ ഫോറസ്റ്റ് അധികൃതർ കണ്ടെടുത്തു. വാളാർഡി മേപ്പരട്ട് ഭാഗത്തെ വനമേഖലയോട് ചേർന്ന കൃഷിയിടങ്ങളിൽ പതിവായി മൃഗവേട്ട നടക്കുന്നതായി വനപാലകർക്ക് വിവരം ലഭിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ ചെല്ലാർകോവിൽ സെക്ഷനിലെ ഉദ്യോഗരായ പി.കെ. വിനോദ്, വി.എസ്. മനോജ്, ജെ. വിജയകുമാർ, എം. സതീശൻ, ആദർശ്, ഷൈജു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുള്ളൻപന്നിയെ വേട്ടയാടിക്കൊണ്ട് വന്ന സോയി മാത്യു പിടിയിലായത്. ഇയാൾ മുമ്പും ഇത്തരം കേസുകളിൽ ഉൾപ്പെട്ടിരുന്നതായി വനപാലകർ പറഞ്ഞു.വേട്ടയാടുന്ന മൃഗങ്ങളുടെ ഇറച്ചി കുമളിയിലെ ചില ഉന്നതരുടെ വീടുകളിലെത്തിച്ചുനൽകിയിരുന്നതായി വനപാലകർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala crimeidukkiporcupine
News Summary - hunted the porcupine; Suspect arrested with gun
Next Story