Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബത്തേരിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ കവർച്ച

text_fields
bookmark_border
34 ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങളും പണവും കവർന്നു് 90 പവനും 43,000 രൂപയുമാണ് നഷ്ടമായത്
ബത്തേരിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ കവർച്ച
cancel


34 ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങളും പണവും കവർന്നു

•90 പവനും 43,000 രൂപയുമാണ് നഷ്ടമായത്

സുല്‍ത്താന്‍ ബത്തേരി: ആളില്ലാത്ത വീട്ടില്‍നിന്ന് 34 ലക്ഷത്തോളം വിലവരുന്ന 90 പവന്റെ സ്വർണാഭരണങ്ങളും 43,000 രൂപയും കവര്‍ന്നു.

സുൽത്താൻ ബത്തേരി ടൗണിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ മന്ദണ്ടിക്കുന്ന് ശ്രീഷ്മയില്‍ ശിവദാസന്‍റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മുകൾ നിലയിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളും താഴെ നിലയിൽ പഴ്സിലുണ്ടായിരുന്ന പണവുമാണ് മോഷ്ടിച്ചത്. ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് ശിവദാസനും കുടുംബവും ചൊവ്വാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണക്ക് പോയിരുന്നു.

ബുധനാഴ്ച രാത്രി തിരികെയെത്തിയപ്പോഴാണ് മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനയിലാണ് ആഭരണങ്ങളും പണവും മോഷണം പോയത് സ്ഥിരീകരിച്ചത്.

ശിവദാസന്റെ പരാതിയില്‍ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ്, സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുല്‍ ഷെരീഫ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എന്‍.ഒ. സിബി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തി.

അടുത്തടുത്ത് വീടുകൾ; മോഷണം ആസൂത്രിതം, പൊലീസ് നായ് ഓടിയത് വയലിലേക്ക്

സുൽത്താൻ ബത്തേരി: മന്ദണ്ടിക്കുന്നിലെ ശിവദാസിന്‍റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മോഷണം നടത്താൻ പരിചയ സമ്പന്നരായ മോഷ്ടാക്കൾക്കേ സാധിക്കൂ എന്നുറപ്പാണ്. അടുത്തടുത്താണ് ഇവിടത്തെ വീടുകൾ.

പ്രദേശത്തെക്കുറിച്ച് നന്നായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. റോഡിലൂടെ പോകുന്നവരെ നിരീക്ഷിക്കാൻ ഒട്ടുമിക്ക വീട്ടുകാർക്കും കഴിയും. എന്നിട്ടും ആരുടെയും കണ്ണിൽപെടാതെ മോഷ്ടാവ് എങ്ങനെ വീട്ടിൽ കയറി എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.

ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് ശിവദാസനും കുടുംബവും പെരിന്തൽമണ്ണയിലേക്ക് പോകുന്നത്. ബുധനാഴ്ച രാത്രി ഏകദേശം അതേസമയത്ത് തിരിച്ചെത്തുകയും ചെയ്തു. അതിനാൽ, ചൊവ്വാഴ്ച രാത്രി തന്നെ മോഷണം നടന്നിട്ടുണ്ടാകാനാണ് സാധ്യത. ശിവദാസൻ അറിയാതെ അദ്ദേഹത്തിന്റെ നീക്കങ്ങൾ മനസ്സിലാക്കിയ ആളാണ് മോഷ്ടാവ് എന്ന് ഉറപ്പാണ്.

ബുധനാഴ്ച രാത്രി തന്നെ പൊലീസ് നായ് എത്തിയിരുന്നു. മണം പിടിച്ച് റോഡിലൂടെ തൊട്ടടുത്തുള്ള വയലിലേക്കാണ് ഓടിയത്. വയലിൽനിന്ന് തിരുനെല്ലി വഴി മോഷ്ടാവ് ദേശീയ പാതയിൽ എത്താനുള്ള സാധ്യതയാണ് അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നത്. ശിവദാസിന്‍റെ മകൻ ബംഗളൂരുവിൽ അപ്പാർട്ട്മെന്‍റ് വാങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്‍റെ ഭാഗമായാണ് സ്വർണം വീട്ടിൽ സൂക്ഷിച്ചത്. പെട്ടെന്ന് തിരിച്ചെത്തുന്ന യാത്രയായതുകൊണ്ടാണ് സ്വർണം വീട്ടിൽത്തന്നെ വെച്ചതെന്ന് ശിവദാസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - house robbery in bathery
Next Story