Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസൈന്യത്തിൽ ജോലി...

സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
sunillal
cancel
camera_alt

സുനിൽലാൽ

റാന്നി: ഇന്ത്യൻ സൈനിക വിഭാഗമായ ജി.ആർ. ഇ.എഫിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ പിടിയിൽ. റാന്നി സമരമുക്ക് സ്വദേശി സുരേഷ് കുമാറിൽനിന്ന് 50,000 രൂപയും ബന്ധുക്കളിൽനിന്ന് 1.25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് ആലപ്പുഴ കണ്ടല്ലൂർ വട്ടോളി മാർക്കറ്റ് അഭിസദനം വീട്ടിൽ സുനിൽ ലാൽ (48) അറസ്റ്റിലായത്. സമാന തട്ടിപ്പ് നടത്തി റാന്നിയിൽ ഒളിവിൽ കഴിഞ്ഞ സമയത്ത് പരിചയപ്പെട്ട സുരേഷ് കുമാറിനെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച് ഇവരിൽനിന്ന് തുക തട്ടിയെടുക്കുകയായിരുന്നു. സുനിൽ ലാൽ സ്വന്തം മരുമകന്റെ അക്കൗണ്ടിലേക്കാണ് പണം അയപ്പിച്ചിരുന്നത്. ഇയാളുടെ പങ്കും പൊലീസ് അന്വേഷിച്ചുവരുന്നു. തട്ടിപ്പ് മനസ്സിലായവർ പൊലീസിന് പരാതി നൽകുകയും തുടർന്ന് പ്രതി കുടുംബസമേതം ഒളിവിൽ പോവുകയും ചെയ്തു.

പലരുടെ വിലാസങ്ങളിലെ ഫോൺ നമ്പറാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. തുടർന്ന് പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മാവേലിക്കരയിൽ പൂട്ടിയിട്ട വീട്ടിൽനിന്നാണ് ഇൻസ്പെക്ടർ എം.ആർ. സുരേഷ്, എ.എസ്.ഐ കൃഷ്ണൻകുട്ടി, സലാം, സുമിൽ, അജാസ് എന്നിവർ ചേർന്ന് പിടികൂടിയത്. സമാന തട്ടിപ്പുകൾ നടത്തിയതിന് വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. സൈന്യത്തിൽ കരാർ ജീവനക്കാരനായിരുന്ന ഇയാൾ മുൻ സൈനികനെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് റാന്നി പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job fraud case
News Summary - He was offered a job in the army The youth who stole lakhs was arrested
Next Story