കോടതിക്കുള്ളിൽ വെടിവെപ്പ്; ഗുണ്ടാത്തലവൻ അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാന നഗരിയെ ഞെട്ടിച്ച് നോർത്ത് ഡൽഹിയിലെ രോഹിണി കോടതി മുറിയിലുണ്ടായ വെടിവെപ്പിൽ ഗുണ്ടാത്തലവൻ ജിതേന്ദർ ഗോഗി അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് രോഹിണി 207ാം നമ്പർ കോടതി മുറിക്കകത്ത് വെടിവെപ്പുണ്ടായത്. മറ്റൊരു ഗുണ്ട സംഘത്തിൽപെട്ട യു.പി ഭാഗ്പത് സ്വദേശി രാഹുല്‍, ബക്കര്‍വാല സ്വദേശി മോറിസ് എന്നിവർ അഭിഭാഷകരുടെ വേഷത്തിെലത്തി ഗോഗിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഗോഗിയുടെ സുരക്ഷക്കുണ്ടായിരുന്ന ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ കൗണ്ടര്‍ ഇൻറലിജൻസ് ടീം നടത്തിയ വെടിവെപ്പിൽ ഇരുവരും െകാല്ലപ്പെട്ടു.
ഗുണ്ട സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിനു കാരണം. ഗോഗിയുടെ എതിരാളി സുനില്‍ താജ്പൂരിയ എന്ന ടില്ലുവിെൻറ സംഘാംഗങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു. കോടതി മുറിക്കകത്തു നിന്നും 30ഓളം തവണ വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അക്രമികൾക്കെതിരെ കൗണ്ടര്‍ ഇൻറലിജന്‍സ് ഉദ്യോഗസ്ഥര്‍ എട്ടു റൗണ്ട് വെടിെവച്ചു. അഭിഭാഷകരും വിവിധ കേസുകളിൽ ഹാജരാകാൻ വന്നവരുമടക്കം നിരവധി പേർ ഈ സമയം കോടതി മുറിയിലും പരിസരത്തുമുണ്ടായിരുന്നു. തൊട്ടടുത്ത മുറിയിലായിരുന്നു ജഡ്ജിയുണ്ടായിരുന്നത്. വെടിയൊച്ച കേട്ടതോടെ ആളുകൾ ചിതറിയോടുന്നതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസിെൻറ ഭാഗത്തു നിന്നുണ്ടായ സുരക്ഷ വീഴ്ചയാണ് അക്രമികൾക്ക് കോടതിയിൽ പ്രവേശിക്കാനായത്.
കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതേന്ദ്ര ഗോഗിയെ കഴിഞ്ഞ വർഷം മാർച്ചിലാണ് അറസ്റ്റു ചെയ്തത്. തിഹാർ ജയിലിൽ കഴിയുന്ന ഇയാളെ കേസിെൻറ വാദം കേൾക്കുന്നതിനു വേണ്ടിയായിരുന്നു കോടതിയിലെത്തിച്ചത്.
ടില്ലുവും ജയിലിലാണുള്ളത്. ഇരു സംഘങ്ങളും തമ്മിൽ വർഷങ്ങളായി നടക്കുന്ന സംഘർഷത്തിൽ 25ലധികം പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഡൽഹി സർവകലാശാലയിൽ പഠിക്കുന്നതിനിടെ സുഹൃത്തുക്കളായിരുന്ന ഗോഗിയും ടില്ലുവും 2010ലാണ് തെറ്റിപ്പിരിയുന്നത്. ടില്ലുവിനെ വധിക്കാൻ ഗോഗി നിരവധി തവണ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.