Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുക്കുപണ്ടം നൽകി...

മുക്കുപണ്ടം നൽകി തട്ടിപ്പ്; മുഖ്യപ്രതിയുമായി തെളിവെടുത്തു

text_fields
bookmark_border
മുക്കുപണ്ടം നൽകി തട്ടിപ്പ്; മുഖ്യപ്രതിയുമായി തെളിവെടുത്തു
cancel
camera_alt

നൗഷാദ്

അടിമാലി: ബാങ്കില്‍ പണയത്തിലുള്ള സ്വർണം എടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നല്‍കി ജ്വല്ലറി ഉടമയുടെ മൂന്ന് ലക്ഷം കവര്‍ന്ന സംഭവത്തിൽ മുഖ്യപ്രതിയുമായി പൊലീസ് തെളിവെടുത്തു. പെരുമ്പാവൂർ അല്ലപ്ര പട്ടരുമഠം നൗഷാദുമായാണ് (49) വെള്ളത്തൂവൽ പൊലീസ് തെളിവെടുപ്പ് നടത്തിയത്. മുക്കുപണ്ടം തട്ടിപ്പ് കേസിൽ വൈക്കം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതിയെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

സംഭവത്തിൽ പെരുമ്പാവൂർ പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പിൽ വീട്ടിൽ സനീഷ് (35), അടിമാലി സ്വദേശി ജിബി (42) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അടിമാലിയിലെ പ്രമുഖ ജ്വല്ലറി ഉടമയെ കബളിപ്പിച്ചാണ് മൂന്ന് ലക്ഷം കവര്‍ന്നത്. നൗഷാദാണ് മുക്കുപണ്ടം കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. നേരത്തെ അറസ്റ്റിലായ സനീഷ്, ലാൽ ബഹദൂർ ശാസ്ത്രി, പ്രേമം അടക്കം നിരവധി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. വെള്ളത്തൂവൽ സി.ഐ കുമാർ, എസ്.ഐ സജി എൻ. പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraud case
News Summary - Fraud case; Evidence was taken with the main accused
Next Story