Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകറുകച്ചാലിൽ യുവാവിനെ...

കറുകച്ചാലിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
കറുകച്ചാലിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ
cancel
camera_alt

വിഷ്ണു ഹരികുമാർ, ബിനു ജോസഫ്, ബിബിൻ ആന്‍റണി,

ബെറ്റോ ടോം

കറുകച്ചാൽ: ബാറിനുള്ളിലുണ്ടായ സംഘർഷത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. മാടപ്പള്ളി പെരുമ്പനച്ചി ഭാഗത്ത് കിഴക്കേപുരക്കൽ വീട്ടിൽ വിഷ്ണു ഹരികുമാർ (അമ്പാടി-22), മരുതുപറമ്പിൽ വീട്ടിൽ ബിനു ജോസഫ് (41), മാമൂട് വഴിപ്പടി ഭാഗത്ത് ഓവേലിൽ വീട്ടിൽ ബിബിൻ ആന്‍റണി (25), പെരുമ്പനച്ചി പുന്നാച്ചിറ ഭാഗത്ത് മൂലയിൽ വീട്ടിൽ ബെറ്റോ ടോം (21) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കറുകച്ചാൽ ടൗണിലെ ബാറിലായിരുന്നു സംഭവം. ബാറിലിരുന്ന് മദ്യപിക്കുകയായിരുന്ന പ്രതികൾ ഉച്ചത്തിൽ സംസാരിക്കുകയും പരസ്പരം ചീത്തവിളിക്കുകയും ചെയ്തു. ഇതുകണ്ട് സമീപ ടേബിളിലിരുന്ന വാകത്താനം പുത്തൻചന്ത സ്വദേശി ഇവരെ നോക്കി. ഇതിന്‍റെ വിരോധംമൂലം സംഘം ചേർന്ന് യുവാവിനെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പ്രതികളായ ബിബിൻ ആന്‍റണിക്കും വിഷ്ണുവിനുമെതിരെ തൃക്കൊടിത്താനം പൊലീസിൽ കേസുകൾ നിലവിലുണ്ട്. കറുകച്ചാൽ എസ്.എച്ച്.ഒ കെ.എം. മഹേഷ് കുമാർ, എസ്.ഐമാരായ ആർ. അനിൽകുമാർ, ജോൺസൺ ആന്‍റണി, സി.പി.ഒമാരായ സുരേഷ്, രഞ്ജിത് ,നിയാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptKarukachalarrest
News Summary - Four people who tried to kill a man in Karukachal have been arrested
Next Story