Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ മർദിച്ച...

യുവാവിനെ മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ: പിടിയിലായവർ വിവിധ കേസുകളിൽ പ്രതികൾ

text_fields
bookmark_border
jofin, akash, kannan, shinu
cancel
camera_alt

ജോഫിൻ, ആകാശ്, കണ്ണൻ, ഷിനു

അങ്കമാലി: യുവാക്കൾ തമ്മിലുള്ള വഴക്ക് തീർക്കാൻ മധ്യസ്ഥനായെത്തിയ സുഹൃത്തിനെ ക്രൂരമായി മർദിച്ച കേസിൽ നാലുപേർ പൊലീസ് പിടിയിൽ. അങ്കമാലി അങ്ങാടിക്കടവ് വട്ടപ്പറമ്പൻ വീട്ടിൽ ജോഫിൻ (24), പാലിയേക്കര ചക്കാട്ടി വീട്ടിൽ ആകാശ് (24), അങ്ങാടിക്കടവ് കൊല്ലംപറമ്പിൽ വീട്ടിൽ കണ്ണൻ (24), പാറക്കവീട്ടിൽ ഷിനു (25) എന്നിവരെ അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി കിടങ്ങൂർ പള്ളിപ്പാട്ട് വീട്ടിൽ മാർട്ടിനെയാണ് (40) ഈ മാസം ആറിന് അങ്കമാലി അങ്ങാടിക്കടവ് ഭാഗത്തുെവച്ച് വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. സാരമായി പരിക്കേറ്റ മാർട്ടിനെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പ്രതിയായ ജോഫിനും മാർട്ടിെൻറ സുഹൃത്തും തമ്മിലുണ്ടായ തർക്കം പറഞ്ഞുതീർക്കാൻ മാർട്ടിൻ ശ്രമിച്ചതിലെ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ ജില്ല റൂറൽ എസ്.പി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ഊർജിത അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

കണ്ണൻ അങ്കമാലി പൊലീസ് സ്റ്റേഷനിലെ അടിപിടിക്കേസിലും കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലും ഷിനു അടിപിടിക്കേസിലെയും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സബ് ഇൻസ്പെക്ടർ എൽദോ പോൾ, സി.പി.ഒമാരായ ദിലീപ് കുമാർ, വിജീഷ്, പ്രസാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack case
News Summary - Four people have been arrested in connection with the attack of a youth
Next Story