Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎടയാർ സ്പിരിറ്റ്...

എടയാർ സ്പിരിറ്റ് കേസന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന്

text_fields
bookmark_border
kerala excise
cancel
Listen to this Article

ആലുവ: എടയാർ സ്പിരിറ്റ് കേസ് അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന്. എറണാകുളം കച്ചേരിപ്പടിയിലെ ക്രൈംബ്രാഞ്ച് ഓഫിസ് കേന്ദ്രീകരിച്ചാകും അന്വേഷണം. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ശനിയാഴ്ച ഉത്തരവാകുമെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെള്ളിയാഴ്ച പൂർത്തിയായിട്ടുണ്ട്. എടയാർ വ്യവസായ മേഖലയിലെ പ്രവർത്തനരഹിതമായ പെയിന്‍റ് കമ്പനിയിൽനിന്ന് 8500 ലിറ്റർ സ്പിരിറ്റാണ് ബുധനാഴ്ച രാത്രി പിടികൂടിയത്.

ആലുവയിൽ രജിസ്റ്റർ ചെയ്ത കേസി‍െൻറ അന്വേഷണത്തിൽ സ്പിരിറ്റ് ഇടപാടിന് അന്തർ സംസ്ഥാന ബന്ധമുള്ളതായി കണ്ടെത്തിയതായാണ് അറിവ്. ഇതേതുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്. സംഭവത്തിൽ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ശാരീരിക അവശതയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുഖ്യപ്രതി കലൂർ അശോക റോഡ് നടുവിലമുള്ളത്ത് എൻ.വി. കുര്യനെ വ്യാഴാഴ്ച്ച രാത്രിയിൽ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ മകൻ റിബിനുവേണ്ടി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. നേരത്തേ അറസ്റ്റിലായ കുര്യ‍െൻറ ഏജന്‍റുമാരായ ബൈജു, സാംകുമാർ എന്നിവരും റിമാൻഡിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exciseSpirit Case
News Summary - Edayar Spirit Case Investigation to Excise Crime Branch
Next Story