Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഡോ. വന്ദന ദാസ്...

ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപുമായി ചെറുകരക്കോണത്ത് തെളിവെടുത്തു

text_fields
bookmark_border
Dr Vandana murder
cancel

കൊട്ടാരക്കര: താലൂക്കാശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഓടനാവട്ടം ചെറുകരക്കോണത്ത് തെളിവെടുപ്പിനെത്തിച്ചു. വ്യാഴാഴ്ച ഉച്ചക്ക്​ 2.15 ഓടെയാണ് പ്രതിയെ ചെറുകരക്കോണം പടിഞ്ഞാറ്റതിൽ ശ്രീകുമാറിന്‍റെ വീട്ടിൽ എത്തിച്ചത്. ഇവിടെനിന്നാണ് സന്ദീപിനെ പൊലീസ്​ മേയ് 10ന് രാവിലെ നാലോടെ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയത്.

വിലങ്ങ് അണിയിപ്പിച്ച് സന്ദീപിനെ പൊലീസ്​ സഹായത്താൽ പുറത്തിറക്കി. രണ്ടു കാലിലും പ്ലാസ്റ്റർ ഇട്ടനിലയിലായിരുന്നു സന്ദീപ്​. അന്ന് കടന്നുപോയ വഴികൾ പൊലീസിന് കാട്ടിക്കൊടുത്തു. ശ്രീകുമാറിന്‍റെ വീടിന്‍റെ അടുക്കള ഭാഗത്ത് എത്തിച്ചപ്പോൾ, താൻ വന്നത് ഇവിടെയല്ലെന്നും സമീപത്തെ ദിനേശന്‍റെ വീട്ടിലാണെന്നും പ്രതി പറയുന്നുണ്ടായിരുന്നു. വീടിന്‍റെ മുകളിലെ കൂറ്റൻ മതിലിലൂടെയാണ് നടന്നു പോയതെന്നും അതുവഴി തനിക്ക് പോകാനാവില്ലെന്നും പ്രതി പറഞ്ഞു.

20 മിനിറ്റിന് ശേഷം 250 മീറ്റർ അകലെയുള്ള സന്ദീപിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. സംഭവദിവസം വലിയ ശബ്ദം കേട്ടതായും ഇതിനെ തുടർന്നാണ് രാത്രി ഒന്നിന് വീട്ടിൽനിന്ന് ഇറങ്ങിയതെന്നും മൊഴി നൽകി. വീട് തുറന്നുകൊടുത്ത സ്​ത്രീ ആരാണെന്ന് പൊലീസ്​ ചോദിച്ചപ്പോൾ വളർത്തമ്മയാണെന്ന് ​മറുപടി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SandeepDr Vandana das murder
News Summary - Dr. Vandana Das murder; Accused took evidence with Sandeep at Cherukarakonam
Next Story