ഡൽഹിയിലെ ഡോക്ടറുടെ കൊലപാതകം; ക്രൂരമായ പീഡനത്തിനിരയായി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഡോക്ടറെ ക്രൂര പീഡനത്തിനിരയാക്കിയതായി പൊലീസ്. ഡോക്ടറെ മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് തലയ്ക്കടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്താണ് കൊല്ലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
63 കാരനായ യോഗേഷ് ചന്ദ്രപോളിനെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോളിന്റെ വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ നാല് പ്രതികളുടെയും ദൃശ്യങ്ങൾ പതിഞ്ഞതായി പൊലീസ് പറഞ്ഞു. വീട്ടിലെ രണ്ടു നായ്ക്കളെ കുളിമുറിയിൽ പൂട്ടിയിട്ടതിനു ശേഷം മൂന്നുപേർ അകത്തേക്ക് കയറി. നാലാമൻ പുറത്ത് കാവൽ നിന്നു. തുടർന്ന് ഡോക്ടറെ കസേരയിൽ കെട്ടിയിട്ട് മർദിച്ചശേഷം മൂർച്ചയുള്ള ഒരു വസ്തു കൊണ്ട് തലയിൽ അടിക്കുകയും നായയുടെ ലീഷ് ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ സുരക്ഷാ കുറവുമൂലമാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

