വായ്പ ശരിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിക്കൽ: പ്രതി അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ശ്രീദേവി
അന്തിക്കാട്: വിവിധ ബാങ്കുകളിൽനിന്ന് ലക്ഷങ്ങൾ വായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ മധ്യവയസ്ക അറസ്റ്റിൽ.
കാരമുക്ക് ചിറകാപ്പ് മണലൂർ റോഡിൽ താഴത്ത് വീട്ടിൽ ശ്രീദേവിയെയാണ് (46) അന്തിക്കാട് എസ്.ഐ ഹരീഷിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായവരുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. സ്വർണങ്ങളും വാങ്ങി ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ബാങ്കുമായും നല്ല ബന്ധമുണ്ടെന്നും രാഷ്ട്രീയസ്വാധീനമുണ്ടെന്നും വിശ്വസിപ്പിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെ കബളിപ്പിച്ച് വൻതുക കൈക്കലാക്കിയത്. വായ്പ കിട്ടാതെ വന്നതോടെയാണ് ഇവർക്കെതിരെ വഞ്ചിതരായവർ പരാതി നൽകിയത്. തുടർന്നായിരുന്നു അറസ്റ്റ്. തൃശൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

