ഏഴ് വയസ്സുകാരന്റെ മരണം: കുറ്റപത്രം വായിക്കുന്നത് 28 ലേക്ക് മാറ്റി
text_fieldsതൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനമേറ്റ് ഏഴ് വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുറ്റപത്രം വായിക്കുന്നത് സെപ്റ്റംബർ 28 ലേക്ക് മാറ്റി. മൂന്നാം തവണയാണ് കുറ്റപത്രം വായിക്കുന്നത് മാറ്റുന്നത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ രണ്ട് തവണയും പ്രതി അരുൺ ആനന്ദിനെ നേരിട്ട് ഹാജരാക്കാത്തതിനെ തുടർന്നായിരുന്നു കുറ്റപത്രം വായിക്കുന്നത് മാറ്റിയത്. എന്നാൽ, വ്യാഴാഴ്ച കുറ്റപത്രത്തിൽ ഹൈകോടതിയിൽ അപ്പീൽ നൽകുന്നതിനായി സമയം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് മാറ്റിയത്. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ മറികടന്നാണ് കോടതി അനുമതി നൽകിയത്. കൊലപാതക കേസിലും മറ്റൊരു വധശ്രമ കേസിലും പ്രതിക്ക് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കാതിരുന്നതോടെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഇതിനേയും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഇതിൽ 28ന് കോടതി വിധി പറയും.
മാപ്പുസാക്ഷിയായ അമ്മയെ ഭീഷണിപ്പെടുത്തിയതിനും, ഉപദ്രവിച്ചതിനും, തെളിവ് നശിപ്പിക്കാൻ പ്രേരിപ്പിച്ചതിനുമുള്ള വകുപ്പുകൾ കൂടി പ്രതിക്കെതിരെ കഴിഞ്ഞ ദിവസം ചുമത്തി. പൊലീസ് കൂട്ടിച്ചേർക്കാതിരുന്ന വകുപ്പുകൾ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഉൾപ്പെടുത്തിയത്. വിസ്തരിക്കാനുള്ള 50 ഓളം സാക്ഷികളുടെ പട്ടികയും ഇവരെ വിസ്തരിക്കേണ്ട തീയതിയും ഉൾപ്പെടെ പ്രോസിക്യൂഷൻ വ്യാഴാഴ്ച കോടതിയുടെ അനുമതിക്കായി സമർപ്പിച്ചു. എന്നാൽ, കുറ്റപത്രം വായിക്കാത്തതിനാൽ ഇതുവരെ വിചാരണ തുടങ്ങാനായില്ല. വിചാരണ നീട്ടിക്കൊണ്ട് പോകാൻ പ്രതിഭാഗം മനഃപൂർവം ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2019 ഏപ്രിൽ ആറിനാണ് ക്രൂരപീഡനം ഏറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന ഏഴ് വയസ്സുകാരൻ മരിച്ചത്. പ്രോസിക്യൂഷന്വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.