Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഉദിനൂരിലെ...

ഉദിനൂരിലെ ബാലകൃഷ്ണന്‍റെ മരണം: മരുമകൻ റിമാൻഡിൽ

text_fields
bookmark_border
ratheesh
cancel
camera_alt

രതീഷ് 

തൃക്കരിപ്പൂർ: കാസർകോട് ഉദിനൂരിലെ വെൽഡിങ് തൊഴിലാളി എം.വി. ബാലകൃഷ്ണൻ അടിയേറ്റ് ചോരവാർന്ന് മരിച്ച സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. പെയിൻ്റിങ് തൊഴിലാളി വൈക്കത്തെ സി.കെ. രതീഷിനെ (32) ആണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.

സാഹചര്യത്തെളിവുകളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുഖത്ത് അടിയേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. തലയുടെ പിൻഭാഗത്തുണ്ടായ മുറിവിൽനിന്ന് ചോരവാർന്നാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ബാലകൃഷ്ണനും രജീഷും തമ്മിൽ സ്വത്ത് വിൽപ്പന സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു. ഒറ്റക്ക് താമസിക്കുന്ന ബാലകൃഷ്ണൻ്റെ വീട്ടിൽ സംഭവദിവസം രാത്രി 11 ഓടെ എത്തിയ രതീഷ് വാക്കേറ്റത്തിനിടെ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ചന്തേര പൊലീസ് ഇൻസ്പെക്ടർ മനുരാജിന്‍റെ നേതൃത്വത്തിൽ ബന്ധുക്കളും പരിസരവാസികളുമുൾപ്പെടെ 28 പേരെ ചോദ്യം ചെയ്താണ് കേസിൽ തുമ്പുണ്ടാക്കിയത്. ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsMurder Cases
News Summary - Death of Balakrishnan in Udinur: Son-in-law remanded
Next Story