Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദലിത് യുവതിയെ ആറ് മാസം...

ദലിത് യുവതിയെ ആറ് മാസം പീഡനത്തിനിരയാക്കി; ഡി.എം.കെ യുവജന വിഭാഗം പ്രവർത്തകരും സ്കൂൾ വിദ്യാർഥികളും അടക്കം എട്ടുപേർ പിടിയിൽ

text_fields
bookmark_border
ദലിത് യുവതിയെ ആറ് മാസം പീഡനത്തിനിരയാക്കി; ഡി.എം.കെ യുവജന വിഭാഗം പ്രവർത്തകരും സ്കൂൾ വിദ്യാർഥികളും അടക്കം എട്ടുപേർ പിടിയിൽ
cancel

ചെന്നൈ: നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 22കാരിയായ ദലിത് യുവതിയെ ഡി.എം.കെ യുവജന വിഭാഗം പ്രവർത്തകരും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെ എട്ടംഗ സംഘം ലൈംഗികമായി പീഡിപ്പിച്ചു. തമിഴ്നാട്ടിലെ വിരുധാനഗറിലണ് സംഭവം. ആറ് മാസമായി യുവതിയെ സംഘം തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

വിരുദാനഗറിലെ സ്വകാര്യ വസ്ത്രനിർമാണശാലയിൽ ജോലി ചെയ്തു വരികയായിരുന്ന യുവതിയോട് പ്രതികളിലൊരാളായ ഹരിഹരൻ പ്രണയാഭ്യർഥന നടത്തിയിരുന്നു. ഇരുവരും അടുപ്പത്തിലായതിന് പിന്നാലെ 2021 ആഗസ്റ്റ് 20ന് ഹരിഹരൻ യുവതിയെ മെഡിക്കൽ വെയർഹൗസിലേക്ക് കൂട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ പ്രതി പിന്നീട് ഇവ സുഹൃത്തുക്കളായ പ്രവീൺ, ജുനൈദ് എന്നിവരുൾപ്പെടെ നാലു പേർക്ക് കൈമാറി. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സുഹൃത്തുക്കളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

യുവതി രക്ഷതേടി സുഹൃത്തും ഡ്രൈവറുമായ മദാസാമിയെ യുവതി സമീപിച്ചു. എന്നാൽ, തന്ത്രപൂർവം ഫോണിൽ നിന്നും വീഡിയോ കൈക്കലാക്കിയ മദാസാമിയും യുവതിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തത് ആശ്വാസമാണെന്നും ശിക്ഷ ഉറപ്പാക്കണമെന്നും കനിമൊഴി എം.പി ട്വിറ്ററിൽ കുറിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual abuseDMK
News Summary - Dalit woman sexually abused for 6 months: 8 held, including DMK Youthwing cadres
Next Story