Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

ഫൈസൽ, അഖിൽ

ഗാന്ധിനഗർ: യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലരിക്കുന്ന് പുത്തൻപറമ്പിൽ ഫൈസൽ (29), പുല്ലരിക്കുന്ന് ചെറിയ മഠത്തിൽ അഖിൽ ബി. ഡേവിഡ് (25) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവർഷ ആഘോഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ സാക്ഷി പറഞ്ഞ യുവാവിനെയാണ് ഇവർ കഴിഞ്ഞദിവസം കരിയംപാടം ഭാഗത്ത് സംഘം ചേർന്ന് ആക്രമിച്ചത്.

അക്രമികളില്‍ ഒരാളായ ജിജോയുടെ സഹോദരൻ ജിയോക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ജിയോക്ക് എതിരെ സാക്ഷി പറഞ്ഞതിനുള്ള വിരോധംമൂലമാണ് ജിജോയും കൂട്ടരും ചേർന്ന് യുവാവിനെ ആക്രമിച്ചത്. തുടർന്ന് ഇവർ ഒളിവിൽ പോവുകയും ചെയ്തു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ജിജോക്കുവേണ്ടി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.

ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐമാരായ പ്രദീപ് ലാൽ, ഒ.ആർ. ബസന്ത്, സി.പി.ഒമാരായ ശശികുമാർ, ശ്രീകാന്ത്, ജോജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - crimals held
Next Story