Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി

text_fields
bookmark_border
salmanul faris
cancel
camera_alt

സൽമാനുൽ ഫാരിസ്

ചങ്ങരംകുളം: ആലങ്കോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. ആലങ്കോട് തച്ചുപറമ്പ് സ്വദേശി പൂവത്തുപറമ്പിൽ സൽമാനുൽ ഫാരിസിനാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ സൽമാനുൽ ഫാരിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഫുട്ബാൾ കളിക്കാൻ പോയ സൽമാനുൽ ഫാരിസിനെ കളിസ്ഥലത്തുനിന്ന് നടുവട്ടം സ്വദേശികളായ യുവാക്കൾ തരാനുള്ള പണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപത്തുവെച്ച് അക്രമിക്കുകയായിരുന്നുവെന്ന് സൽമാനുൽ ഫാരിസ് പറഞ്ഞു. മർദനത്തിൽ താടിയെല്ലും ചെവിയും തകർന്നിട്ടുണ്ട്. ആയുധവും വടിയും ഉപയോഗിച്ചാണ് അക്രമം നടത്തിയത്. കത്തികൊണ്ട് കഴുത്തിന് സമീപം കുത്തിയെങ്കിലും ഒഴിഞ്ഞുമാറിയത് കൊണ്ട് താടിയിലാണ് മുറിവേറ്റതെന്നും യുവാവ് പറഞ്ഞു.

സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട സൽമാനുൽ ഫാരിസ് രാത്രി പത്തോടെ ഓട്ടോ വിളിച്ചാണ് വീട്ടിലെത്തിയത്. ഗുരുതര പരിക്കുകളോടെ രാത്രി വീട്ടിലെത്തിയ സൽമാനുൽ ഫാരിസിനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

സുഹൃത്ത് കൂടിയായ നടുവട്ടം സ്വദേശിയിൽനിന്ന് പണം കടം വാങ്ങിയിരുന്നു. അവധിക്ക് പണം തിരിച്ച് നൽകാതിരുന്നതാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack case
News Summary - Complaint that the young man was abducted and beaten
Next Story