കശുവണ്ടിക്കേസ്: കോടതിയലക്ഷ്യ ഹരജിയിൽ വിശദീകരണത്തിന് സമയംതേടി സർക്കാർ
text_fieldsകൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത് ചോദ്യംചെയ്യുന്ന കോടതിയലക്ഷ്യ ഹരജിയിൽ വിശദീകരണത്തിന് സർക്കാർ രണ്ടുദിവസംകൂടി സമയംതേടി.
കോർപറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷിനെയും വിചാരണ ചെയ്യാൻ സി.ബി.ഐ നൽകിയ പ്രോസിക്യൂഷൻ അനുമതി അപേക്ഷ മൂന്നാംവട്ടവും നിരസിച്ചത് ചോദ്യംചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ പരിഗണനയിലുള്ളത്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
കശുവണ്ടി വികസന കോർപറേഷൻ 2006 -15 കാലഘട്ടത്തിൽ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

