കർണാടക ആർ.ടി.സി ബസിൽ കഞ്ചാവുകടത്ത്: പ്രതിക്ക് കഠിനതടവും പിഴയും
text_fieldsപ്രതി സിദ്ദീഖ്
കാസർകോട്: കർണാടക ആർ.ടി.സി ബസിൽ കഞ്ചാവുകടത്തിയ കേസിൽ പ്രതിക്ക് രണ്ടുവർഷം കഠിനതടവും 20,000 രൂപ പിഴയും. മഞ്ചേശ്വരം ചെക് പോസ്റ്റിൽ വെച്ച് പരിശോധന നടത്തവെയാണ് ഒന്നര കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്.
ചെർക്കള പൊവ്വൽ മാസ്തിക്കുണ്ടിൽ മുബീന മൻസിലിൽ. മൊയിതീന്റെ മകൻ അബൂബക്കർ സിദ്ദീഖിനെയാണ് കാസർകോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം കഠിനതടവും അനുഭവിക്കണം.
എസ്.പി. മുരളീധരനും സംഘവുമാണ് കഞ്ചാവ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇപ്പോഴത്തെ കാസർകോട് എക്സൈസ് ഡെപ്യൂട്ടി കമീഷണർ ജോയ്ജോസഫാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

