Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightചിത്രപ്രിയയെ...

ചിത്രപ്രിയയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സുഹൃത്ത് അലൻ; 'മറ്റൊരു യുവാവുമൊന്നിച്ചുള്ള ചിത്രങ്ങൾ ഫോണിൽ കണ്ടു, ചോദ്യം ചെയ്ത് തലയിൽ ആഞ്ഞടിച്ചു'

text_fields
bookmark_border
ചിത്രപ്രിയയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സുഹൃത്ത് അലൻ; മറ്റൊരു യുവാവുമൊന്നിച്ചുള്ള ചിത്രങ്ങൾ ഫോണിൽ കണ്ടു, ചോദ്യം ചെയ്ത് തലയിൽ ആഞ്ഞടിച്ചു
cancel
Listen to this Article

കൊച്ചി: മലയാറ്റൂരിൽ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ 19കാരിയെ കൊലപ്പെടുത്തിയതെന്ന് ആൺ സുഹൃത്ത്. വഴക്കിനെ തുടർന്ന് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കസ്റ്റഡിയിലായിരുന്ന സുഹൃത്ത് അലൻ പൊലീസിന് മൊഴി നൽകി.

മുണ്ടങ്ങാമറ്റം തുരുത്തിപറമ്പില്‍ വീട്ടില്‍ ഷൈജുവിന്റെ മകള്‍ ചിത്രപ്രിയയുടെ (19) മൃതദേഹമാണ് വീടിന് ഒരുകിലോമീറ്റർ മാത്രം ദൂരത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് അലനെ (21) പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യിലിലാണ് കുറ്റം സമ്മതിച്ചത്.

ബംഗളൂരുവിൽ ഏവിയേഷന്‍ വിദ്യാർഥിനിയായ ചിത്രപ്രിയക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇവർ തമ്മിൽ വഴക്കുണ്ടാകുന്നത്. ചിത്രപ്രിയയുടെ ഫോണിൽ ഇവർ തമ്മിലുള്ള ചിത്രങ്ങൾ കണ്ടെതിനെ തുടർന്ന് ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു.

സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയിൽ ആഞ്ഞടിക്കുകയായിരുന്നു. താൻ മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്നും അലൻ പൊലീസിനോട് സമ്മതിച്ചു.

അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചമുതല്‍ ചിത്രപ്രിയയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാതാവ് ജോലിചെയ്യുന്ന കാറ്ററിങ് യൂനിറ്റിലെ സഹപ്രവര്‍ത്തകരുടെ തിരച്ചിലിനിടെയാണ്​ മൃതദേഹം കണ്ടത്. കൂരാപ്പിള്ളി കയറ്റത്തിനു സമീപം റോഡിന് സമീപത്തെ വിജനമായ പറമ്പിലാണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്ക് മൃതദേഹം കണ്ടെത്തിയത്​.

പെൺകുട്ടിയുടെ തലയുടെ പിന്നിൽ ആഴത്തിലുള്ള മുറിവുണ്ട്. കല്ലോ മറ്റെന്തെങ്കിലും ആയുധങ്ങളെ കൊണ്ട് ആക്രമിച്ച രീതിയിലുള്ള മുറിവാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചുവെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പെരുമ്പാർ എസ്.പി ഹർദിക് മീണ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsStudents DeathMalayattoorMurder Case
News Summary - Boyfriend confesses to killing Chitrapriya
Next Story