തൃപ്പാദപുരത്ത് വീടിനുനേരെ ബോംബേറ്: ഒരാള്‍കൂടി പിടിയിൽ
text_fieldsസുധീഷ് കുമാർ
തിരുവനന്തപുരം: കഴക്കൂട്ടം തൃപ്പാദപുരത്ത് വീട്ടിൽ നാടൻബോംബ് എറിഞ്ഞ് നാശനഷ്ടം വരുത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ആറ്റിപ്ര ചെങ്കൊടിക്കാട് പുതുവൽ പുത്തൻവീട്ടില്‍ കട്ട സുധീഷ് എന്ന സുധീഷ് കുമാറിനെയാണ് (28) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ നാലിനായിരുന്നു സംഭവം. രാത്രി 12ഓടെ ഓട്ടോറിക്ഷയില്‍ വന്ന പ്രതികള്‍ തൃപ്പാദപുരം സ്വദേശി ചന്ദ്രെൻറ വീടിനുനേരെ നാടൻബോംബ് എറിയുകയായിരുന്നു.
സംഭവത്തിൽ വീടിെൻറ മേൽക്കൂര തകർന്നു. സംഭവശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ സൈബർ സിറ്റി അസി. കമീഷണർ ഹരി സി.എസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീണ്‍ ജെ.എസ്, എസ്.ഐ മിഥുൻ, സി.പി.ഒരായ സജാദ്ഖാന്‍, നസിമുദ്ദീൻ, ശ്യാം, ബിനു, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി കല്ലിംഗൽ ശരണ്യ ഭവനിൽ ശരത്തിനെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.