Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാർഥിനികൾക്ക്...

വിദ്യാർഥിനികൾക്ക് അശ്ലീല വിഡിയോ അ‍യച്ച ബാങ്ക് ഉദ്യോഗസ്ഥൻ പിടിയിൽ

text_fields
bookmark_border
Bank staffer held for sending obscene videos to students
cancel
Listen to this Article

മുംബൈ: കോളജ് വിദ്യാർഥിനികൾക്ക് അശ്ലീല വിഡിയോകളും സന്ദേശങ്ങളും അയച്ച ബാങ്ക് ഉദ്യോഗസ്ഥനെ അന്ധേരി പൊലീസ് അറസ്റ്റ് ചെയ്തു. ഐറോളിയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ രവി ദണ്ഡുവാണ് അറസ്റ്റിലായത്. വിദ്യാർഥിനിയുടെ വാട്സ്ആപ്പ് വിവരങ്ങൾ ഹാക്ക് ചെയ്താണ് ഇയാൾ വിഡിയോ അയച്ചത്. യൂട്യൂബ് വഴിയാണ് ഹാക്ക് ചെയ്യാൻ പഠിച്ചതെന്ന് പൊലീസ് അറിയിച്ചു.

അശ്ലീല സന്ദേശങ്ങളും വീഡിയോകളും ലഭിച്ചതിനെത്തുടർന്ന് ഫെബ്രുവരിയിൽ ഒരു കോളജ് വിദ്യാർത്ഥിനി പരാതിയുമായി അന്ധേരി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് അസി. ഇൻസ്പെക്ടർ ദിഗംബർ പഗറിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും കോൾ ഡാറ്റ രേഖകളുടെയും ഐ.പി വിലാസത്തിന്റെയും സഹായത്തോടെ ചൊവ്വാഴ്ച ധാരാവിയിൽ നിന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാളിൽ നിന്ന് 12ലധികം സിം കാർഡുകളും ഏഴ് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

ലോക്ഡൗൺ സമയത്ത് റോഡരികിൽ നിന്നും ലഭിച്ച സിം കാർഡ് ഉപയോഗിച്ച് വാട്സ് ആപ്പ് എടുത്ത പ്രതി വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നത് യൂട്യൂബിൽ നിന്ന് പഠിക്കുകയായിരുന്നു. തുടർന്ന് കോളജ് പ്രഫസറെന്ന് നടിച്ച് പെൺകുട്ടിയുമായി ഒ.ടി.പി പങ്കിടുകയും പെൺകുട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും ചെയ്തു. ഇതുപയോഗിച്ച് നിരവധി പെൺകുട്ടികൾക്ക് അശ്ലീല വിഡിയോകളും സന്ദേശങ്ങളും അയക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsMumbai News
News Summary - Bank staffer held for sending obscene videos to students
Next Story