Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഡി.വൈ.എഫ്.ഐ...

ഡി.വൈ.എഫ്.ഐ പ്രവർത്തകന് ആൾക്കൂട്ട മർദനം; അഞ്ചു പേർ കസ്റ്റഡിയിൽ

text_fields
bookmark_border
jishnu
cancel
Listen to this Article

ബാലുശ്ശേരി: എസ്.ഡി.പി.ഐ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിന്റെ പേരിൽ ആൾക്കൂട്ട മർദനത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് പരിക്കേറ്റ കേസിൽ അഞ്ചു പേർ കസ്റ്റഡിയിൽ. മുഹമ്മദ് ഇജാസ്, മുഹമ്മദ് സാലി, നജാലി, റിയാസ്, ഹാരിസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃക്കുറ്റിശ്ശേരി വാഴയിന്റെ വളപ്പിൽ ജിഷ്ണുവിനെ ആൾക്കൂട്ടം മർദിച്ച കേസിൽ 29 പേർക്കെതിരെ ബാലുശ്ശേരി പൊലീസ് ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്.

എസ്.ഡി.പി.ഐയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലനിന്ന തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പാലോളി മുക്കിൽവെച്ച് വ്യാഴാഴ്ച പുലർച്ചെ ജിഷ്ണുവിനെ പിടികൂടിയ സംഘം മർദിച്ച ശേഷം മൂന്നു മണിയോടെയാണ് ബാലുശ്ശേരി പൊലീസിൽ ഏല്പിച്ചത്. 30ഓളം പേർ ചേർന്ന് മർദിച്ചതായി ജിഷ്ണു പറയുന്നു. ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിന് ജിഷ്ണുവിന്റെ പേരിൽ ബാലുശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഫ്ലക്സ് നശിപ്പിക്കാൻ വടിവാളുമായെത്തിയ ജിഷ്ണുവിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നുവെന്നും ബോർഡും കൊടിയും നശിപ്പിക്കാൻ പറഞ്ഞുവിട്ട സി.പി.എം പ്രാദേശിക നേതാക്കളുടെ പേര് ജിഷ്ണു വെളിപ്പെടുത്തിയെന്നും എസ്.ഡി.പി.ഐ പ്രവർത്തകർ പറഞ്ഞു.

അതേസമയം, പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ ബൈക്ക് തടഞ്ഞുനിർത്തി മൂന്നംഗ സംഘം ആദ്യം മർദിക്കുകയും പിന്നീട് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി കൂട്ടമായി മർദിക്കുകയുമായിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു. തോട്ടിലെ വെള്ളത്തിൽ തല പലതവണ മുക്കിയും വടിവാൾ കഴുത്തിൽവെച്ചും ഭീഷണിപ്പെടുത്തി.

സി.പി.എം നേതാക്കൾ പറഞ്ഞിട്ടാണ് കൊടിതോരണങ്ങളും ബോർഡും നശിപ്പിച്ചതെന്നു നിർബന്ധിപ്പിച്ച് പറയിപ്പിക്കുകയും ഇത് വിഡിയോയിൽ പകർത്തുകയും ചെയ്തതായി ജിഷ്ണു പൊലീസിൽ മൊഴി നൽകി.

ബൈക്കിന്റെ ഇന്ധനം തീർന്നുപോയെന്ന് പറയിപ്പിച്ച് മൂന്നു സുഹൃത്തുക്കളെ സംഭവസ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും ഇതിൽ സഹോദരനടക്കം രണ്ടുപേരെ സംഘത്തിൽപെട്ടവർ മർദിക്കുകയും ചെയ്തതായി ജിഷ്ണു പറഞ്ഞു. രണ്ടു മണിക്കൂറോളം ആൾക്കൂട്ട മർദനത്തിനിരയായ ശേഷമാണ് പൊലീസിനെ അറിയിച്ചത്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ജിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയും സാരമായ പരിക്കേറ്റതിനാൽ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഏതാനും മാസംമുമ്പ് പാലോളി മുക്കിലെ ആലേഖ ലൈബ്രറിക്കുനേരെ ആക്രമണമുണ്ടായിരുന്നു. വീടുകൾക്കുനേരെ നിരന്തര ആക്രമണം നടന്നതായും ലീഗിന്റെ കൊടിമരവും തോരണങ്ങളും നശിപ്പിച്ചതായും നേരത്തെതന്നെ പരാതി ഉയർന്നിട്ടുണ്ട്. ലീഗിനെയും എസ്.ഡി.പി.ഐയെയും തമ്മിലടിപ്പിച്ചു രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും ഇത്തരം ഹീനപ്രവർത്തനത്തിനു പിന്നിലെ നേതാക്കളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എസ്.ഡി.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsBalussery mob violence
News Summary - Balussery mob violence; Three people are in custody
Next Story