Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീഡന ശ്രമം: പ്രതിക്ക്...

പീഡന ശ്രമം: പ്രതിക്ക് എട്ട് വർഷം കഠിന തടവ്

text_fields
bookmark_border
George Thomas
cancel
camera_alt

ജോർജ് തോമസ്

തൃശൂർ: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൂർക്കഞ്ചേരി കന്ന്യകോണിൽ വീട്ടിൽ ജോർജ് തോമസിന് (58) എട്ട് വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും. തൃശൂർ ഒന്നാം നമ്പർ അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജി കെ.എം. രതീഷ്കുമാർ ആണ് ശിക്ഷ വിധിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. ഒരു മതവിഭാഗത്തിന്‍റെ പ്രചാരകൻ എന്ന പേരിൽ 16കാരിയുടെ പിതാവുമായി സൗഹൃദം സ്ഥാപിക്കുകയും കുട്ടിക്ക് എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചപ്പോൾ സമ്മാനം നൽകാനെന്ന പേരിൽ പുറത്ത് കൊണ്ടുപോകുകയും ചെയ്തു.

ക്ലാസിന് എന്ന പേരിൽ ഒരു സുഹൃത്തിന്‍റെ വീട്ടിലും കൊണ്ടുപോയി. ഈ സന്ദർഭങ്ങളിലെല്ലാം ഉപദ്രവിച്ചുവെന്നാണ് കേസ്. കുട്ടി പിതാവിനെ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലെൻ മുഖേന അന്തിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയ പ്രതി കോടതിയിൽ ഹാജരായിരുന്നു. ശിക്ഷാവിധി കേട്ട് തളർന്നുവീണ പ്രതി ആശുപത്രിയിൽ ചികിത്സ തേടി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.പി. അജയ്കുമാർ, അഡ്വ. ലിജി മധു എന്നിവർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsAccusedAttempted torture
News Summary - Attempted torture: Accused gets eight years rigorous imprisonment
Next Story