Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവധശ്രമം; ഒളിവിൽ...

വധശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
crime
cancel
camera_alt

പിടിയിലായവർ

തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മണികണ്ഠവയൽ ആലപ്പാട്ട് വീട്ടിൽ സുനിൽകുമാർ. എ.എം (52), ഇയാളുടെ മക്കളായ സുജിത്. എ.എസ് (28), സുമിത്. എ.എസ് (23) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

മണികണ്ഠവയൽ സ്വദേശിയായ യുവാവിനെ ഇവര്‍ സംഘം ചേർന്ന് ഇയാളുടെ വീടിനുസമീപം ഇരുമ്പ് പൈപ്പും, വിറക് കമ്പുകളും കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ സംഘംചേർന്ന് ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസെടുക്കുകയും തിരച്ചിലിൽ ചന്തു എന്നയാളെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കൂടി പിടിയിലായത്. തൃക്കൊടിത്താനം എസ്.ഐ അഖിൽദേവിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder attemptArrest
News Summary - attempted murder; who was in hiding Three people were arrested
Next Story