Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവധശ്രമം: മൂന്ന്...

വധശ്രമം: മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവ്

text_fields
bookmark_border
വധശ്രമം: മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവ്
cancel
camera_alt

അനീഷ്, ബിൻഷാദ്

ചാവക്കാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവും 35,000 രൂപ പിഴയും. വാടാനപ്പള്ളി ബീച്ച് പടിയത്ത് വീട്ടിൽ ബിൻഷാദ് (36), അമ്പലത്ത് വീട്ടിൽ ഷിഹാബ് (23), കുന്തറവീട്ടിൽ അനീഷ് (25) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ശിക്ഷിച്ചത്.

കേസിലെ നാലാം പ്രതി അൽത്താഫ് ഇപ്പോഴും ഒളിവിലാണ്. വാടാനപ്പള്ളി ബീച്ച് ഫസൽ നഗർ കാട്ടുപറമ്പിൽ സൈമണിന്റെ മകൻ സൈമോനെ (28) വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. 2020 ഡിസംബർ 11ന് പുലർച്ചെ 5.30നാണ് സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സൈമോനെ പ്രതികളായ അൽത്താഫ്, അനീഷ് എന്നിവർ ചേർന്ന് വഞ്ചിയിൽ മീൻ പിടിക്കാൻ വിളിച്ചുണർത്തി ഫസൽ നഗർ റോഡിലൂടെ ബീച്ചിലേക്ക് നടന്നു പോകുമ്പോഴാണ് ആക്രമിച്ചത്.

ആക്രമണത്തിൽ സൈമോന്റെ ഇരുകാലുകളിലെയും എല്ലുകൾ ഒടിയുകയും തുടയിൽ കത്തികൊണ്ട് കുത്തേറ്റ് ആഴത്തിൽ മുറിവുണ്ടാകുകയും ചെയ്തു.ദൃക്സാക്ഷികളില്ലാത്ത കേസിൽ പരിക്കുപറ്റിയ സൈമോന്റെ മൊഴിയുടെ അടിസ്ഥാനത്തിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ ശിക്ഷിച്ചത്.

ഒന്നാംപ്രതി ബിൻഷാദ് നിരവധി കേസുകളിൽ പ്രതിയായി ഇപ്പോഴും ജയിലിലാണ്. പ്രോസിക്യൂഷനായി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത്കുമാർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ImprisonmentThrissur NewsAttempted Murder
News Summary - Attempted murder: Seven and a half years of rigorous imprisonment for three persons
Next Story