അനധികൃത മണൽ കടത്ത്; പരിശോധനക്കിടെ പൊലീസുകാരെ ടിപ്പർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ
text_fieldsപ്രതി ഫൈസൽ
കാഞ്ഞങ്ങാട്: പൊലീസ് വാഹനത്തിൽ ടിപ്പർ ഇടിച്ച് പൊലീസുകാരെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാഞ്ഞങ്ങാട് അനന്തംപള്ള സ്വദേശി മുഹമ്മദ് ഫൈസൽ (24)ആണ് അറസ്റ്റിലായത്. ജനുവരി 30ന് അജാനൂർ കിഴക്കുംകരിൽ അനധികൃതമായി ടിപ്പർ ലോറിയിൽ മണൽ കടത്തുന്നത് തടയാൻ ശ്രമിച്ച പൊലീസ് സംഘത്തെയാണ് ടിപ്പർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇടിച്ചതിന് ശേഷം ടിപ്പർ നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്.
സ്റ്റേഷൻ സിവിൽ പൊലീസ് ഓഫിസർ അശോകൻ തുളിച്ചേരിയും സംഘവും നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ പുലർച്ച 1.30 ഓടെയാണ് സംഭവം.
ഇടിയുടെ ആഘാതത്തിൽ അശോകൻ തുളിച്ചേരിയുടെ കൈക്ക് പരിക്കേറ്റു. പൊലീസ് വാഹനത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർ പി. അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെകർ അഖിൽ ചേരിപ്പാടി, ജോജോ, ഷൈജു, കെ.ടി. അനിൽ, അനൂപ്, രമിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

