യുവാവിനെ ആക്രമിച്ച് പണം തട്ടൽ: മൂന്നുപേർ അറസ്റ്റിൽ
text_fieldsഷെമീർ, അനുമോൻ, ഇർഷാദ്
കോട്ടയം: ഏറ്റുമാനൂരിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ കരിയാറ്റുപുഴ വീട്ടിൽ ഷെമീർ (33), പേരൂർ ശങ്കരമല കോളനി ഭാഗത്ത് താനപ്പുരക്കൽ വീട്ടിൽ കണ്ണൻ എന്ന അനുമോൻ (32), ശങ്കരമല കോളനി ഭാഗത്ത് ശങ്കരമല വീട്ടിൽ ഇർഷാദ് (32) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദിവസം കാരിത്താസ് ജങ്ഷന് സമീപം യുവാവിനെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. യുവാവ് പാർക്ക് ചെയ്ത ബൈക്കിന്റെ കണ്ണാടി തിരിച്ചത് യുവാവ് ചോദ്യം ചെയ്തു. തുടർന്ന് ഇവർ സംഘം ചേർന്ന് യുവാവിനെ ചീത്തവിളിക്കുകയും റോഡിൽ കിടന്ന മരക്കമ്പെടുത്ത് ആക്രമിക്കുകയുമായിരുന്നു.
മർദനമേറ്റ് നിലത്തുവീണ യുവാവിന്‍റെ പോക്കറ്റിൽ ഉണ്ടായിരുന്ന 5500 രൂപയും കവർന്ന് ഇവർ കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂവരെയും പിടികൂടുകയുമായിരുന്നു. അന്വേഷണത്തിൽ ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷ് കുമാർ, എസ്.ഐ പ്രശോഭ്, സി.പി.ഒമാരായ ഡെന്നി, സിനോയ്, പ്രവീൺ എന്നിവർ സംബന്ധിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

