Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെട്രോൾ പമ്പ്...

പെട്രോൾ പമ്പ് ജീവനക്കാരനുനേരെ ആക്രമണം; പ്രതി അറസ്റ്റിൽ

text_fields
bookmark_border
പെട്രോൾ പമ്പ് ജീവനക്കാരനുനേരെ ആക്രമണം; പ്രതി അറസ്റ്റിൽ
cancel
camera_alt

ശിഹാബ് (ചിത്രം : 1), പരിക്കേറ്റ ജയശങ്കർ (ചിത്രം : 2)

മുള്ളൂർക്കര: വാഴക്കോട് എച്ച്.പി.സി.എൽ പമ്പിൽ ജീവനക്കാരനുനേരെ അക്രമം. തലക്ക് സാരമായി പരിക്കേറ്റ ജീവനക്കാരൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഓട്ടുപാറ ജാറംകുന്ന് പാടത്ത് പറമ്പിൽ ശിഹാബിനെ (39) വടക്കാഞ്ചേരി പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. മുള്ളൂർക്കര വാഴക്കോട് സ്ഥിതിചെയ്യുന്ന എച്ച്.പി.സി.എൽ ഔട്ട്ലെറ്റായ ഖാൻ പെട്രോളിയം പമ്പിലാണ് ഞായറാഴ്ച രാത്രി 12ഓടെ അക്രമം ഉണ്ടായത്.

പമ്പ് ജീവനക്കാരനായ ചെറുതുരുത്തി സ്വദേശി ജയശങ്കറിനാണ് (39) തലക്ക് സാരമായി പരിക്കേറ്റത്. ഫോണിൽ സംസാരിച്ച് പമ്പിലെത്തിയ ഷിഹാബിനോട് ഇന്ധനം നിറക്കുന്നതിനു മുമ്പ് മൊബൈൽ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പറയുന്നത്. ഇയാൾ മദ്യപിച്ചിരുന്നതായും പമ്പ് ജീവനക്കാർ പറയുന്നു.

തുടർന്ന് ജീവനക്കാരന് നേരെ അസഭ്യവർഷം നടത്തുകയും തലയിൽ സ്കൂട്ടറിന്റെ ചാവി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11.30 വരെ പെട്രോൾ പമ്പ് അടച്ചിട്ടിരുന്നു. പമ്പുകളിൽ അടിക്കടി ഉണ്ടാവുന്ന അക്രമങ്ങളിൽ പ്രതിഷേധം ശക്തമാകുമെന്ന് പമ്പ് മാനേജർ വീരാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAttackedAccusedPoliceArrestedPetrol pump worker
News Summary - Attack on petrol pump workers; The accused is under arrest
Next Story