കാട്ടൂരിലെ ബാറിൽ ആക്രമണം; മൂന്നു പേര്‍ അറസ്റ്റില്‍
text_fieldsപിടിയിലായ പ്രതികൾ
ഇരിങ്ങാലക്കുട: കാട്ടൂർ അശോക ബാറിൽ ഗ്ലാസുകൾ എറിഞ്ഞ് പൊട്ടിച്ചത് ചോദ്യം ചെയ്തതിലുളള വിരോധത്താൽ എടത്തിരുത്തി സ്വദേശി മഞ്ഞനംകാട്ടിൽ വീട്ടിൽ ബിജുമോനെ (42) ബിയർകുപ്പി കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ താണിശ്ശേരി സ്വദേശി പാറപറമ്പിൽ കൃഷ്ണകുമാർ (37), കാറളം വെള്ളാനി കുറുവത്ത് ബബീഷ് (43), താണിശ്ശേരി കണ്ണുകാട്ടിൽ ജയേഷ് (35) എന്നിവരെ തൃശൂർ റൂറൽ ജില്ല പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 8.45ഓടെയായിരുന്നു സംഭവം.
ബബീഷ് കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് വധശ്രമക്കേസിലും സ്ത്രീയെ ക്രൂരതക്ക് വിധേയയാക്കിയ കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത മൂന്ന് കേസിലും ഉൾപ്പെടെ 13 ക്രമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കാട്ടൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ സബീഷ്, ജി.എസ്.ഐ സുധീർ, ജി.എസ്.സി.പി.ഒ സിജു, സി.പി.ഒമാരായ ഫെബിൻ, സുനിൽ അനന്തരാജ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

