വീട്ടമ്മയെ തലക്കടിച്ചുകൊന്ന കേസിൽ അവസാന പ്രതിയും പിടിയിൽ
text_fieldsശരത്
അടൂർ: വസ്തു സംബന്ധമായ തർക്കത്തെ തുടർന്ന് വീട്ടമ്മയെ തലക്കടിച്ചുകൊന്ന കേസിൽ അവസാന പ്രതിയും അറസ്റ്റിൽ.
ഏനാദിമംഗലം വില്ലേജിൽ മാരൂർ വാഴവിള പുത്തൻവീട്ടിൽ എസ്. ശരത്തിനെയാണ് (24) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സി.ഐ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലെ സംഘമാണ് പിടികൂടിയത്.
കേസിൽ 13 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒഴുകുപാറ വടക്കേ ചരുവിൽ സുജാതയാണ് (59) തലക്കടിയേറ്റ് മരിച്ചത്. ഫെബ്രുവരി 19 നാണ് സംഭവം. വീട്ടിലെ സാധനങ്ങൾ അക്രമി സംഘം കിണറ്റിൽ തള്ളുകയും കൂട്ടിൽ കിടന്ന നായെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

