Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

കരുനാഗപ്പള്ളി: കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷൽ സ്‌ക്വാഡ് കരുനാഗപ്പള്ളി കുഴിവേലിമുക്കിനുസമീപം നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. ആദിനാട് തെക്ക് എസ്.ജെ ഹൗസിൽ മുഹമ്മദ് സജ്നൽ (25), ആദിനാട് വടക്ക് നെടുവേലിൽ വീട്ടിൽ ആകാശ് (20) എന്നിവരെയാണ് 5.1314 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവുമായി കൊല്ലം എക്സൈസ് സ്‌ക്വാഡ് ഇൻസ്പെക്ടർ വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയോളമായി ഷാഡോ സംഘവും ജില്ല സൈബർ സെല്ലും ആദിനാടിന്‍റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിസംഘങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരുകയായിരുന്നു. കരുനാഗപ്പള്ളി താലൂക്കിൽ ലഹരി സംഘങ്ങൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷ് അറിയിച്ചു.

വിപുലമായ അന്വേഷണം ആരംഭിച്ചതായി അസിസ്റ്റൻറ് എക്സൈസ് കമീഷണർ വി. റോബർട്ട് പറഞ്ഞു. പ്രിവന്റിവ് ഓഫിസർമാരായ കെ.ജി. രഘു, ആർ. മനു, സിവിൽ എക്സൈസ് ഓഫിസർമാരായ ബി.എസ്. അജിത്ത്, എസ്.എസ്. ശ്രീനാഥ്, ആർ.നിതിൻ, ജൂലിയൻ ക്രൂസ്, മുഹമ്മദ് കാഹിൽ ബഷീർ, വനിത സിവിൽ എക്സൈസ് ഓഫിസർ ജാസ്മിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrest
News Summary - arrested with MDMA
Next Story