കടയുടമയെ ആക്രമിച്ച് ഒളിവിൽപോയ പ്രതി 12 വർഷത്തിനു ശേഷം പിടിയിൽ
text_fieldsസുരേഷ്
ചേർപ്പ്: ചിറക്കലിൽ 2010 ജൂലൈ 12ന് മൊബൈൽ കടയുടമയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി വിചാരണ സമയത്ത് കോടതിയിൽ ഹാജറാകാതെ ഒളിവിൽപോയ ഒന്നാംപ്രതി പെരുമ്പിടിക്കുന്നിൽ തണ്ടിയേക്കൽ വീട്ടിൽ സുരേഷ് പൊലീസ് പിടിയിലായി. ഇഞ്ചമുടി താഴത്തുപീടിക വീട്ടിൽ ജിൽഷാദിനെയാണ് ഇയാൾ ആക്രമിച്ചത്. ചേർപ്പ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
കോടതി വാറന്റ് ഉത്തരവായതിനെ തുടർന്ന് അന്വേഷണം നടക്കുമ്പോഴാണ് ഇയാൾ പെരുമ്പിടിക്കുന്നിൽ ഉണ്ടെന്ന് വിവരം ലഭിച്ചത്. സി.ഐ ടി.വി. ഷിബുവിന്റെ നിർദേശപ്രകാരം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജെ. ജെയ്സന്റെ നേതൃത്വത്തിൽ എസ്.ഐ അരുൺ, സി.പി.ഒ അനൂപ് എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

