പീഡനകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ
text_fieldsആമ്പല്ലൂർ: സ്ത്രീധന പീഡനകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പത്ത് വർഷത്തിന് ശേഷം പിടികൂടി. ഇരിങ്ങാലക്കുട കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്ന മാടായിക്കോണം, കുഴിക്കാട്ടുകോണം എഴുപ്പുറത്ത് വീട്ടിൽ ഷാജുവിനെയാണ് (53) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റു ചെയ്തത്. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. ആഭരണങ്ങളും സ്ത്രീധന തുകയും ചെലവാക്കിയ ശേഷം ഭാര്യയെ നിരന്തരം ഉപദ്രവിച്ചുവെന്നാണ് കേസ്.
ജാമ്യത്തിലിറങ്ങിയ ശേഷം പത്ത് വർഷത്തോളം വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. വരന്തരപ്പിള്ളി പൊലീസ് എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണൻ, എസ്.ഐ. സി. ബസന്ത്, സി.പി.ഒമാരായ ധനേഷ്, ബിജു, ബിനോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

