Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാക്കളെ...

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
സൂരജ്
cancel
camera_alt

സൂരജ്

ഓച്ചിറ: മുൻവിരോധം മൂലം യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിലായി. ഓച്ചിറ ഞക്കനാൽ മുറി കിടങ്ങിൽവീട്ടിൽ സൂരജാണ് (18) ഓച്ചിറ പൊലീസിന്‍റെ പിടിയിലായത്. വള്ളികുന്നം സ്വദേശിയായ അബ്ദുൽ ജസീലും സുഹൃത്തും സൂരജുമായുള്ള മുൻവിരോധം മൂലം, കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4.45ന് കുറ്റിക്കൽ മുക്കിൽവെച്ച് സൂരജും സംഘവും ബൈക്കിൽ വന്ന ജസീലിനെയും സുഹൃത്ത് വൈശാഖിനെയും തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.

ബൈക്കിൽനിന്ന് നിലത്തുവീണ ജസീലിനെ സൂരജ് അടുത്തുകിടുന്ന പാറക്കല്ലുപയോഗിച്ച് തലയിൽ ശക്തമായി അടിക്കുകയായിരുന്നത്രെ. തുടർന്ന് സൂരജിന്‍റെ കൂടെയുണ്ടായിരുന്നവർ ജസീലിനെ ക്രൂരമായി മർദിച്ച് അവശനാക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഒന്നാംപ്രതിയായ സൂരജിനെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഈർജിതമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഓച്ചിറ ഇൻസ്പെക്ടർ നിസാമുദ്ദീന്‍റെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, എസ്.സി.പി.ഒ പ്രവീൺ, ഉഷ, വിനോദ്, സി.പി.ഒ പ്രേംസൺ, അനു, മണികണ്ഠൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsMurderArrest
News Summary - Accused arrested in case of attempted murder
Next Story