വീടുകയറി അക്രമണം: ഒളിവിൽപോയ പ്രതികൾ പിടിയിൽ
text_fieldsവൈശാഖ്, പ്രേംജിത്
വള്ളികുന്നം: വള്ളികുന്നം എം.എം കോളനിയിൽ വീടുകയറി അക്രമം നടത്തിയശേഷം ഒളിവിൽപോയ രണ്ടു പ്രതികളെ വള്ളികുന്നം പൊലീസ് പിടികൂടി. കരുനാഗപ്പള്ളി ആദിനാട് വിഷ്ണുഭവനത്തിൽ വൈശാഖ് (32), ആദിനാട് വാഴപ്പള്ളി വീട്ടിൽ പ്രേംജിത് (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞവർഷം മേയിലായിരുന്നു സംഭവം. കോളനിയിലെ രാകേഷ് കൃഷ്ണന്റെ വീട്ടിൽ കയറിയ സംഘം സുഹൃത്തായ അനിലിനെയാണ് ആക്രമിച്ചത്. തലക്കടിച്ച് കൊലപ്പെടുത്തൻ ശ്രമിച്ചതിനാണ് കേസെടുത്തത്.
11 പ്രതികളിൽ എട്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ പൊലീസ് എത്തിയപ്പോൾ രണ്ടു പട്ടികളെ ഉപയോഗിച്ച് പൊലീസിനെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെ സാഹസികമായിട്ടാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ ലഹരിവിൽപന, അടിപിടി തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്‌ന്യേഷ്യസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ. അജിത്, അൻവർ സാദത്ത്, സി.പി.ഒമാരായ വിഷ്ണു, ജിഷ്ണു, ബിനു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

