Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസുഹൃത്തുക്കൾ...

സുഹൃത്തുക്കൾ ആസിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മരിച്ചു

text_fields
bookmark_border
sumith
cancel
camera_alt

സുമിത്ത് 

പള്ളിക്കത്തോട് (കോട്ടയം): പൊന്തന്‍പുഴ വനത്തിലെത്തിച്ച് മദ്യംനല്‍കിയശേഷം സുഹൃത്തുക്കൾ മുഖത്തും ദേഹത്തും ആസിഡ് ഒഴിച്ചതിനെത്തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടില്‍ പി.കെ. സുമിത്താണ് (30) മരിച്ചത്. 13നുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സുമിത്ത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 11.30ഓടെയാണ് മരണപ്പെട്ടത്.

കേസില്‍ അറസ്റ്റിലായ ഇടുക്കി അയ്യപ്പന്‍കോവില്‍ പരപ്പ് ഭാഗത്ത് വെട്ടുകുഴിയില്‍ വീട്ടില്‍ കൊടുങ്ങൂര്‍ എസ്.ബി.ഐക്ക് സമീപം വാടകക്ക് താമസിക്കുന്ന സാബു ദേവസ്യ (40), കൊടുങ്ങൂര്‍ പാണപ്പുഴ ഭാഗത്ത് പടന്നമാക്കല്‍ വീട്ടില്‍ (കൊടുങ്ങൂര്‍ എസ്.ബി.ഐക്ക് സമീപം വാടകക്ക് താമസം) ജി. പ്രസീദ് (രാജു -52) എന്നിവര്‍ റിമാന്‍ഡിലാണ്.

മൂന്നുമാസം മുമ്പാണ് വാഴൂര്‍ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തും കുടുംബവും മുക്കാലിയില്‍ താമസത്തിനെത്തിയത്. പ്രതികളില്‍ ഒരാളായ സാബുവിന്റെ പേരിലെടുത്ത വാടകവീട്ടിലാണ് സുമിത്തും കുടുംബവും താമസിച്ചിരുന്നത്. സാബു ദേവസ്യ സുമിത്തിനെ തന്റെ സ്‌കൂട്ടറില്‍ കയറ്റി മണിമല ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചശേഷം, ഇവിടെനിന്ന് ബസില്‍ പൊന്തമ്പുഴ വനത്തില്‍ ആളില്ലാത്ത ഭാഗത്ത് കൊണ്ടുപോയി.

അവിടെയുണ്ടായിരുന്ന പ്രസീദും ഇയാളും ചേര്‍ന്ന് യുവാവിന് മദ്യം നല്‍കിയശേഷം കൈയില്‍ കരുതിയ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആക്രമണത്തില്‍ സുമിത്തിന്‍റെ മുഖത്തും കഴുത്തിലും ശരീരത്തും സാരമായി പരിക്കേറ്റിരുന്നു. സാബുവിന് സുമിത്തിനോടുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

മാർച്ച് 30നും സമാന രീതിയിൽ സുമിത്തിനെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അന്ന് നടന്നില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പ്രതി പ്രസീദിന്റെ പേരില്‍ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനില്‍ കൊലപാതക കേസ് നിലവിലുണ്ട്.

സുമിത്തിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടം അടക്കം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍. ഭാര്യ: സൂര്യ. മക്കള്‍: അരുശിര, ആരാധിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsacid attack
News Summary - A young man who was undergoing treatment died after acid was poured on his face
Next Story