Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവളർത്തുനായയെ...

വളർത്തുനായയെ അക്രമിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് ക്രൂരമർദനമേറ്റ ഹൈകോടതി ഡ്രൈവർ മരിച്ചു

text_fields
bookmark_border
vinod
cancel
camera_alt

വിനോദ്

കൊച്ചി: വളർത്തുനായ് കുരച്ചതിനെത്തുടർന്ന് ഉത്തരേന്ത്യൻ സ്വദേശികളുടെ ക്രൂരമർദനമേറ്റ ഹൈകോടതി ജീവനക്കാരൻ മരിച്ചു. എറണാകുളം മുല്ലശ്ശേരി കനാല്‍ റോഡില്‍ തോട്ടുങ്കല്‍പറമ്പില്‍ വീട്ടില്‍ പി.ബി. വിനോദാണ് (53) മരിച്ചത്. ഹൈകോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാന്‍റെ ഡ്രൈവറായിരുന്നു.

വളർത്തുനായ് കുരച്ചപ്പോൾ നായയെ ആക്രമിച്ച ഉത്തരേന്ത്യന്‍ സ്വദേശികളെ തടയാനെത്തിയ വിനോദിനെ ക്രൂരമായി മർദിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ചതിനെത്തുടര്‍ന്ന് ഞരമ്പുകള്‍ക്ക് സാരമായി ക്ഷതമേറ്റ് മാർച്ച് 25 മുതല്‍ വിനോദ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

വിനോദ് മരിച്ചതിന് പിന്നാലെ മർദിച്ച സംഭവത്തിൽ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കൊലക്കുറ്റം ചുമത്തി. തപാല്‍വകുപ്പിലെ പോസ്റ്റല്‍ അസിസ്റ്റന്‍റുമാരായ ഉത്തര്‍പ്രദേശ് സ്വദേശികളായ അശ്വനി ഗോള്‍ക്കര്‍ (27), കുശാല്‍ ഗുപ്ത (27), രാജസ്ഥാന്‍കാരനായ ഉത്കര്‍ഷ് (25), ഹരിയാന സ്വദേശി ഗോഹാന ദീപക് (26) എന്നിവരാണ് പ്രതികള്‍. സംസ്‌കാരം പിന്നീട്. ഭാര്യ: സിന്ധു. മക്കള്‍: ദേവേശ്വര്‍ (കോതമംഗലം എം.എ കോളജ് ബി.കോം വിദ്യാര്‍ഥി), ദിയ (അമൃത നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥിനി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newspet doghigh court
News Summary - A High Court driver died who was brutally beaten up after questioning him about attacking a pet dog
Next Story