Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാലംഗസംഘം യുവാവിനെ...

നാലംഗസംഘം യുവാവിനെ മർദിച്ച് അവശനാക്കി 20 അടി താഴ്ചയിലേക്ക് തള്ളിയിട്ടു

text_fields
bookmark_border
jorge kutti
cancel
camera_alt

മർദനമേറ്റ ജോർജുകുട്ടി ആശുപത്രിയിൽ

Listen to this Article

പന്തളം: നാലംഗസംഘം യുവാവിനെ മർദിച്ച് അവശനാക്കി റോഡരികിൽനിന്ന് 20 അടി താഴ്ചയിലേക്ക് തള്ളിയിട്ടു. കുളനട, കൈപ്പുഴ, കടലിക്കുന്ന്, വട്ടയത്ത് മേലേമുറിയിൽ വി.ടി. ജോർജ് കുട്ടിക്കാണ് (44) മർദനമേറ്റത്. ഞയാറാഴ്ച വൈകീട്ട് ആറിന് കടലിക്കുന്ന്, കൈതക്കാട്-മംഗലം ചുവട്ടാന ഭാഗത്തുവെച്ചാണ് ആക്രമിച്ചത്.

പശുവിനെ വളർത്തി ഉപജീവനം കഴിയുന്നയാളാണ് ജോർജുകുട്ടി. വീടുകളിൽ പാൽ നൽകിയശേഷം മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ റോഡരികിൽനിന്ന് മദ്യപിച്ചിരുന്ന നാലംഗസംഘം മർദിക്കുകയായിരുന്നു. ഇയാൾ സഞ്ചരിച്ച ആക്ടീവ സ്കൂട്ടർ കേടുവരുത്തി അതും താഴ്ചയിലേക്ക് തള്ളിയിട്ടു.

ഇതുവഴി വന്ന ആശാ വർക്കറാണ് ജോർജുകുട്ടി അവശനിലയിൽ കിടക്കുന്നത് കണ്ടത്. ഗുരുതര പരിക്കേറ്റ ജോർജുകുട്ടിയെ കോഴഞ്ചേരി ജില്ല ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാമൂഹികവിരുദ്ധരുടെ താവളമായ കുളനട, കടലിക്കുന്ന് ഭാഗത്ത് മുമ്പും നിരവധി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsgoonsBeat
News Summary - A group of four beat the young man and threw him into a ditch
Next Story