Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിൽ...

വീട്ടിൽ അതിക്രമിച്ചുകയറി പീഡനം: പ്രതിക്ക് 80 വർഷം കഠിനതടവ്

text_fields
bookmark_border
court
cancel
Listen to this Article

ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി എട്ടുതവണ പീഡിപ്പിച്ച മധ്യവയസ്കന് 80 വർഷം കഠിന തടവും 1,40,000 രൂപ പിഴയും. മൂന്നാർ നയമക്കാട് എസ്റ്റേറ്റിലെ ഓട്ടോ ഡ്രൈവറായിരുന്ന കറുപ്പസാമിയെയാണ് (50) പൈനാവ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2015ലാണ് കേസിനാസ്പദമായ സംഭവം.

ഒളിവിലായിരുന്ന പ്രതിയെ 2016ൽ മൂന്നാർ പൊലീസ് അറസ്റ്റുചെയ്തു. പ്രതി വിവാഹിതനും വിവാഹിതരായ രണ്ടുപെൺമക്കളുടെ പിതാവുമാണ്. ഓരോ തവണ കുറ്റകൃത്യം നടത്തിയതിനും ഐ.പി.സി സെക്ഷൻ 450 അനുസരിച്ച് അഞ്ചുവർഷം വീതം കഠിനതടവും 5000 രൂപ വീതം പിഴയും പ്രകാരം 40 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

പിഴ അടച്ചില്ലെങ്കിൽ ഓരോ തവണക്കും രണ്ടുമാസം വീതംകൂടി വെറും തടവ് അനുഭവിക്കണം. ഐ.പി.സി 376 (2), 376 (2.1) വകുപ്പുകൾ പ്രകാരം 20 വർഷം വീതം തടവും 50,000 രൂപ വീതം പിഴയും വേറെയും ശിക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
News Summary - 80 years imprisonment in rape case
Next Story