Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാലര വർഷത്തിനിടെ...

നാലര വർഷത്തിനിടെ കേരളത്തിലെത്തിയത് 42 കോടിയുടെ എം.ഡി.എം.എ

text_fields
bookmark_border
mdma
cancel
camera_alt

representation image

തൊടുപുഴ: സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുടെ ദക്ഷിണേന്ത്യയിലെ പ്രധാന വിപണിയായി കേരളം മാറുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ 42 കോടിയോളം രൂപ വിലവരുന്ന 42.07 കിലോ സംസ്ഥാനത്ത് എത്തിയതായി എക്സൈസ് വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരം കേസുകളും അടുത്തിടെ വർധിച്ചിട്ടുണ്ട്.

ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടേറെ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന മാരകമയക്കുമരുന്നായ മെത്തലീൻ ഡയോക്സി മെത്താംഫിറ്റമീൻ എന്ന എം.ഡി.എം.എ ഹൈദരാബാദ്, ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് ഇവിടേക്കെത്തുന്നത്. പൊടി, ക്രിസ്റ്റൽ രൂപങ്ങളിൽ ലഭിക്കുന്നതിനാൽ അതീവ രഹസ്യമായും അതിലേറെ സുരക്ഷിതമായും കൊണ്ടുനടക്കാമെന്നത് യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ മറ്റ് ലഹരി പദാർഥങ്ങളെ അപേക്ഷിച്ച് ഇത് പ്രിയപ്പെട്ടതാക്കുന്നു എന്ന് എക്സൈസ് അധികൃതർ പറയുന്നു. മുമ്പ് പാശ്ചാത്യരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തായിരുന്നു വിപണനമെങ്കിൽ ഇപ്പോൾ ഹൈദരാബാദും ബംഗളൂരുവുമടക്കം വൻ നഗരങ്ങളിൽ രഹസ്യനിർമാണ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മുമ്പ് ഗ്രാമിന് നാലായിരത്തിനും അയ്യായിരത്തിനും വിറ്റിരുന്നത് ആവശ്യക്കാർ കൂടിയതോടെ 10,000 രൂപയിൽ വരെയെത്തി.

എക്സൈസ് വകുപ്പിന്‍റെ കണക്കുപ്രകാരം ഈ വർഷം ജനുവരി മുതൽ ജൂൺവരെ 3.54 കിലോ എം.ഡി.എം.എ സംസ്ഥാനത്തുനിന്ന് പിടികൂടി. 2021ൽ കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും സൃഷ്ടിച്ച സവിശേഷ സാമൂഹിക സാഹചര്യത്തിൽ ഇതിന്‍റെ വിപണനവും ഉപയോഗവും കൂടുതലായിരുന്നു.

6.60 കിലോയാണ് ആ വർഷം പിടിച്ചെടുത്തത്. 2020ൽ 563 ഗ്രാമും 2019ൽ 230 ഗ്രാമും പിടികൂടിയെങ്കിൽ 2018ൽ ഇത് 31.14 കിലോയായിരുന്നു. ആ വർഷം സെപ്റ്റംബറിൽ മാത്രം വിവിധ ജില്ലകളിൽനിന്നായി 26.08 കിലോ പിടിച്ചെടുത്തു. കൂട്ടുകാരുടെയും വിൽപനക്കാരുടെയും സമ്മർദത്തിന് വഴങ്ങി രസത്തിന് ഉപയോഗിച്ച് തുടങ്ങുന്നവർ പിന്നീട് ഇതിന്‍റെ വിപണനക്കാരായി മാറുന്ന പ്രവണതയും കേരളത്തിൽ കണ്ടുവരുന്നു.

ചികിത്സ തേടുന്നവർ കൂടി

എം.ഡി.എം.എ ഉപയോഗം വരുത്തിവെക്കുന്ന മാരക ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവർ ഗണ്യമായി വർധിച്ചെന്ന് മാനസിക ആരോഗ്യവിദഗ്ധൻ ഡോ. സി.ജെ. ജോൺ പറയുന്നു. എം.ഡി.എം.എ ഉല്ലാസലഹരിയാണെന്നും അവയുടെ ഉപയോഗം മദ്യപിക്കുന്നതുപോലെ നിസ്സാരമായേ കാണേണ്ടതുള്ളൂ എന്നും യുവാക്കളെയും വിദ്യാർഥികളെയും തെറ്റിദ്ധരിപ്പിക്കാൻ തീവ്രശ്രമമുണ്ട്.

മാന്യതയുടെ പരിവേഷം നൽകാനുള്ള ഈ ഗൂഢമന്ത്രത്തിൽ വലിയൊരു വിഭാഗം വീണുപോകുന്നു. ഇവിടെ പരമ്പരാഗത രീതിയിലുള്ള ബോധവത്കരണം ഫലം ചെയ്യില്ല. എം.ഡി.എം.എക്കൊപ്പം ഒരേ സമയം മറ്റ് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയെന്ന് ഡോ. സി.ജെ. ജോൺ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excisedrug mafiyapoliceMDMA drugs
News Summary - 42 crore worth of MDMA reached Kerala in four and a half years
Next Story