ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ 22 വർഷം കഠിനതടവും പിഴയും
text_fieldsസുമേഷ്
കുന്നംകുളം: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 22 വർഷം കഠിന തടവിനും ഒരു ലക്ഷം പിഴയടക്കാനും കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) വിധിച്ചു. വെങ്കിടങ്ങ് തൊയക്കാവ് മഞ്ചരമ്പത് വീട്ടിൽ സുമേഷിനെ (44) ആണ് ജഡ്ജി ടി.ആർ. റീന ദാസ് ശിക്ഷിച്ചത്. 2014ൽ ഏപ്രിൽ മുതൽ ജൂലൈ വരെ നാല് മാസങ്ങളിലായി പലതവണ പെൺകുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലുമായി ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ് ഹാജറായി. പാവറട്ടി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

