Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ വധിക്കാൻ...

യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ 22 കൊല്ലം കഠിനതടവ്

text_fields
bookmark_border
യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ 22 കൊല്ലം കഠിനതടവ്
cancel
camera_alt

പ്രതി ഷാഫിക്ക് എന്ന പാപ്പി

ചാവക്കാട്: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 22 കൊല്ലം കഠിനതടവ്. പാവറട്ടി എളവള്ളി കാക്കശ്ശേരി കണ്ടപ്പൻ ചീപ്പ് റോഡ് കല്ലൂരയിൽ ഷാഫിക്ക് എന്ന പാപ്പിക്കാണ് 22 വർഷം കഠിന തടവിനും 50,000 രൂപ പിഴ അടക്കാനും ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

2016 ഫിബ്രുവരി 24 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ നാട്ടുകാരനായ വെട്ടിയറ റജിയെ (38) വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ ഷാഫിക്ക് എന്ന പാപ്പിയുടെ വീട്ടിലേക്ക് അസമയങ്ങളിൽ അപരിചിതർ വന്നു പോകുന്നത് റെജി ചോദ്യം ചെയ്തതിനുള്ള വിരോധമാണ് ആക്രമണ കാരണം.

രാത്രി ഒൻപതിന് വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന റെജിയെ ഒന്നാം പ്രതിയായ ഷാഫിക്കിന്റെ നേതൃത്വത്തിൽ തടഞ്ഞുനിർത്തി ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കേസിൽ നിസാമുദ്ദീൻ, ഹാരിസ്, റഹീസ് എന്നിവരെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ടു. മൂന്നാം പ്രതി ശിഹാബുദ്ദീൻ എന്ന ഷിബു ഇപ്പോഴും ഒളിവിലാണ്. പ്രോസിക്യൂഷന് വേണ്ടി ചാവക്കാട് അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത്കുമാർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - 22 years imprisonment in the case of trying to kill a young man
Next Story