Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയുടെ മാല...

യുവതിയുടെ മാല തട്ടിപ്പറിച്ച കേസിൽ 18കാരൻ റിമാൻഡിൽ

text_fields
bookmark_border
Jishan
cancel
camera_alt

ജിഷാൻ

യുവതിയുടെ മാല തട്ടിപ്പറിച്ച കേസിൽ 18കാരൻ റിമാൻഡിൽ വൈത്തിരി: പൂക്കോട് എം.ആർ.എസ് സ്‌കൂളിന് സമീപം മുളകുപൊടിയെറിഞ്ഞു യുവതിയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. പഴയ വൈത്തിരി സ്വദേശി ജിഷാനെയാണ് (18) എസ്.ഐ സന്തോഷ് മോന്റെ നേതൃത്വത്തിൽ പിടികൂടിയത്. ബുധനാഴ്‌ച വൈകീട്ട് അഞ്ചിനാണ് എം.ആർ.എസിന് സമീപം വെച്ച് മുളകുപൊടിവിതറി കഴുത്തിലെ മാല പൊട്ടിച്ചു പെൺ സുഹൃത്തിനോടൊപ്പമെത്തിയ യുവാവ് രക്ഷപ്പെട്ടത്. വ്യാപകമായ അന്വേഷണത്തിൽ കൽപറ്റയിലെ ഒരു ഹൈപ്പർ മാർക്കറ്റിൽ വെച്ച് രാത്രി തന്നെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജുവൈനൽ തടവിലായിരുന്ന പ്രതി പ്രായപൂർത്തി ആയതിനെ തുടർന്ന് പുറത്തിറങ്ങിയാണ് മാല പിടിച്ചുപറിക്കേസിൽ അറസ്റ്റിലാകുന്നത്. എ.എസ്.ഐ എൻ.കെ. മണി, സി.പി. ഒമാരായ ആഷ്‌ലി തോമസ്, അബ്ദുൽ നാസർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsWayanad NewsYoungArrestedwoman's necklace
News Summary - 18-year-old remanded in case of cheating young woman's necklace
Next Story