അധ്യാപകർ, അവരും ക്ലാസിലാണ്...
text_fieldsഒാൺലൈൻ ക്ലാസുകൾ എല്ലാ വിഷയങ്ങൾക്കും ആരംഭിച്ചുകഴിഞ്ഞു. സ്വാഭാവികമായും ചിലർക്കെങ്കിലും തോന്നുന്നുണ്ടാകും ഇൗ വിഷയങ്ങളെല്ലാം പഠിപ്പിക്കുന്ന അധ്യാപകർ ഇപ്പോൾ എന്തുചെയ്യുകയാവും എന്ന്. അവരും നിങ്ങളെപ്പോലെ ക്ലാസുകളിൽതെന്നയാണ്.
ആദ്യഘട്ടം
ഇൗ വർഷം യഥാർഥ ക്ലാസുകൾ ഇതുവരെ തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ അധ്യാപകർക്ക് കുട്ടികളെ അടുത്തറിയാനും കഴിഞ്ഞിട്ടില്ല. ഇതാണ് ആദ്യഘട്ടത്തിൽ അധ്യാപകർ ചെയ്തത്. മിക്ക സ്കൂളുകളിലും കുട്ടികളും അധ്യാപകരും ഉൾപ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പുകൾ നിലവിലുണ്ട്. ഇൗ ഗ്രൂപ്പുകൾ വഴിയാണ് പരിചയെപ്പടൽ. മുൻവർഷത്തെ ക്ലാസ് ടീച്ചർ പുതിയ ക്ലാസിലെ ടീച്ചറെ ഗ്രൂപ്പിലേക്ക് ചേർത്ത് ഒാരോരുത്തരെയും പരിചയെപ്പടുത്തുന്നതാണ് രീതി. കുട്ടികളും അധ്യാപകരും തമ്മിൽ പരസ്പരം വോയ്സ് നോട്ട് വഴിയും അല്ലാതെയും പരിചയെപ്പടുന്നു.
രണ്ടാംഘട്ടം
ഒാൺലൈൻ ക്ലാസുകൾക്ക് സൗകര്യമുള്ളവരാണോ എല്ലാ കുട്ടികളുമെന്ന് കണ്ടെത്തുകയായിരുന്നു അധ്യാപകരുടെ അടുത്ത ജോലി. ഇതിനായി മുൻ ക്ലാസ് അധ്യാപകരുമായി ഒാരോരുത്തരും ബന്ധപ്പെട്ടു. അവർ വഴി ഒാരോ കുട്ടികളുടെയും അവസ്ഥ പഠിക്കുകയായിരുന്നു അവർ. സൗകര്യമില്ലാത്തവർക്ക് ഒാൺലൈൻ ക്ലാസിനുള്ള അവസരമൊരുക്കാനും നടപടികളെടുത്തു. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.
വിഡിയോ പ്രസേൻറഷൻ
സർക്കാർ ഏർപ്പെടുത്തിയ ഒാൺലൈൻ ക്ലാസുകൾ മാത്രമല്ല, വിദ്യാർഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒാരോ ഒാൺലൈൻ ക്ലാസ് കഴിയുേമ്പാഴും ആ വിഷയവുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾ ചോദിക്കാനും ഒാരോ അധ്യാപകരും തയാറാകുന്നുണ്ട്. അതിനായി അവർ ഗ്രൂപ്പുകളിലും വ്യക്തിപരമായും സൗകര്യം ചെയ്യുന്നുണ്ട്. മാത്രമല്ല, ക്ലാസുകൾക്ക് ആവശ്യമായ നോട്ടുകളും അധ്യാപകർ തയാറാക്കി കുട്ടികൾക്ക് അയച്ചുകൊടുക്കുന്നുമുണ്ട്. വിഡിയോ പ്രസേൻറഷൻ വഴിയാണ് നിരവധി അധ്യാപകർ പാഠഭാഗങ്ങളുടെ അധിക വായനക്കുള്ളവ പഠിപ്പിക്കുന്നത്. ഇതിനായി ചില സ്കൂളുകളിൽ പരിശീലനം നടത്തുന്നുണ്ട്, മറ്റ് അധ്യാപകർ സ്വന്തം നിലക്ക് പഠിച്ച് അവതരിപ്പിക്കുകയും ചെയ്യുന്നു. മൊബൈൽ, ലാപ്ടോപ് തുടങ്ങിയ സൗകര്യങ്ങൾ തങ്ങളുടെ വിദ്യാർഥികൾക്കായി അധ്യാപകർ പരമാവധി ഉപയോഗിച്ചുവരുന്നുണ്ട്. അതായത് ഒരു ക്ലാസിൽ എല്ലാവർക്കുമായി നടത്തുന്ന ക്ലാസ് ഒാരോരുത്തർക്കുമായി നടത്തുന്നു എന്നർഥം.
മെറ്റീരിയൽ കലക്ഷൻ
അധ്യാപകരും വിദ്യാർഥികളെപ്പോലെ, അതെല്ലങ്കിൽ അതിനേക്കാളേറെ പഠിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് മെറ്റീരിയൽ കലക്ഷൻ എളുപ്പമാക്കാൻ അധ്യാപകർതെന്ന ഗൂഗിളിനെയും യൂട്യൂബിനെയും ആശ്രയിച്ച് പരമാവധി വിവരങ്ങൾ ശേഖരിച്ച് കുട്ടികൾക്കു നൽകുന്നുണ്ട്. വിദ്യാർഥികൾ രണ്ടുമൂന്ന് മാസം വീട്ടിലിരുന്ന് വെക്കേഷൻ മൂഡിലാണ്. അവരെ വീണ്ടും പഠനലോകത്തേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ നന്നായി കഷ്ടപ്പെടേണ്ടിവരും. അതുകൊണ്ട് അവരെ ലൈവായി നിലനിർത്താനുള്ള എല്ലാ വഴികളും അധ്യാപകർ തേടുന്നുണ്ട്. അതിൽ അവർ വിജയിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.