Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെറുവാടി കൊല: പ്രതിയെ...

ചെറുവാടി കൊല: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു കൊലക്കുപയോഗിച്ച കത്തി കണ്ടെടുത്തു

text_fields
bookmark_border
ചെറുവാടി കൊല: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു   കൊലക്കുപയോഗിച്ച കത്തി കണ്ടെടുത്തു
cancel
camera_alt

കത്തി ഉപേക്ഷിച്ച സ്ഥലം പ്രതി പൊലീസിന് കാട്ടിക്കൊടുക്കുന്നു

കൊടിയത്തൂർ: പഴംപറമ്പിൽ ഭാര്യയെ കത്തികൊണ്ട് കഴുത്തിന് കുത്തി കൊന്ന സംഭവത്തിൽ പ്രതി ഷഹീറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു. വീടി​‍ൻെറ ഉൾഭാഗവും പരിസരവും പരിശോധിച്ചശേഷം തൊട്ടടുത്ത പറമ്പിൽനിന്ന്​ കൊലക്കുപയോഗിച്ച കത്തി ഉപേക്ഷിച്ച സ്ഥലവും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.
മൂന്ന് കഷണങ്ങളാക്കി കാട്ടിലുപേക്ഷിച്ച കത്തി പൊലീസ് കണ്ടെടുത്തു. താമരശ്ശേരി ഡിവൈ.എസ്.പി സന്തോഷി​‍ൻെറയും മുക്കം പൊലീസ് ഇൻസ്‌പെക്ടർ നിസാമി​‍ൻെറയും നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. നിർവികാരനായാണ് പൊലീസിനോ​െടാപ്പമെത്തിയ പ്രതി ഷഹീർ തെളിവെടുപ്പിലുടനീളം പെരുമാറിയത്.
എസ്.ഐ കെ. രാജീവൻ, അസ്സൈൻ, എ.എസ്.ഐമാരായ സാജു, സിവിൽ പൊലീസ് ഓഫിസർമാരായ ഷഫീഖ് നീലിയാനിക്കൽ, രതീഷ്, സുരേഷ്, ഷോബിൻ, അരുൺ, സിനീഷ്, സ്വപ്ന എന്നിവരടങ്ങിയ സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. നേര​േത്ത ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്‌ധരും സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരുന്നു.
സയൻറിഫിക് ഓഫിസർ എ. ഇസ്ഹാഖ്, കെ.പി. ഹിദായത്ത്, ഫോട്ടോഗ്രാഫർ ഹാരിസ് എന്നിവരടങ്ങുന്ന ആറംഗ ഫോറൻസിക് സംഘവും ജിജീഷ് പ്രസാദ്, ബിനീഷ്, പ്രബീഷ് എന്നിവരടങ്ങുന്ന വിരലടയാള വിദഗ്​ധരുമാണ് തെളിവെടുപ്പു നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyathur murder#Kodiyathur
Next Story